ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
Tuesday, July 7, 2020 12:31 AM IST
തൃശൂർ: മുണ്ടൂരിൽ ബെെക്കിൽ പോകുകയായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ചുവീഴ്ത്തി വെട്ടിക്കൊന്നു. വരടിയം സ്വദേശി സിജോയാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗിരീഷിന് ആക്രമണത്തിൽ പരിക്കേറ്റു.

കഞ്ചാവുകേസിലെ കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നാണു പോലീസ് നിഗമനം. കഞ്ചാവുകച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ, 2019 ഏപ്രിൽ 24നു രണ്ടുപേരെ വാനിടിച്ചുവീഴ്ത്തി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ സ്വകാര്യബസിൽ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുഹൃത്തിന്‍റെ വീട്ടിലെത്തി ബൈക്കിൽ മടങ്ങുന്പോൾ ബൈക്കിൽ കാറിടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പോലീസെത്തി സിജോയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.