കണ്ടെയ്ന്‍മെന്‍റ് സോണിൽ ‘അമ്മ’യുടെ യോഗം വിവാദമായി
കണ്ടെയ്ന്‍മെന്‍റ് സോണിൽ ‘അമ്മ’യുടെ യോഗം വിവാദമായി
Monday, July 6, 2020 12:25 AM IST
കൊച്ചി: കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത് വിവാദമായി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായാണ് കണ്ടെയ്ന്‍മെന്‍റ് സോണായ ചക്കരപ്പറമ്പിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ എംഎല്‍എമാരായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട നിര്‍വാഹക സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നത്. സംഭവം വിവാദമായതോടെ യോഗം നടന്നിട്ടില്ലെന്ന നിലപാടിലാണ് അമ്മ നേതൃത്വം.

സ്വകാര്യ ഹോട്ടലിലെ യോഗം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്നാരോപിച്ച് ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി യോഗം നിര്‍ത്തിവയ്പിക്കുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്‍റൈന്‍ ചെയ്ത ഹോട്ടലിലാണ് യോഗം നടന്നത്. പെയ്ഡ് ക്വാറന്‍റൈന്‍ സെന്‍ററാണ് ഹോളിഡേ ഇന്‍. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണിലാണ് ഹോട്ടലെന്ന് ഇന്നലെ രാത്രിയോടെ മനസിലാക്കിയിരുന്നുവെന്നും യോഗം ചേരാന്‍ തടസമില്ലെന്ന് ഹോട്ടലുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയതാണെന്നും എന്നാൽ യോഗം ചേർന്നില്ലെന്നുമാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ വിശദീകരണം.

എന്നാൽ കണ്ടെയ്ന്‍മെന്‍റ് സോണിനു പുറമെ പെയ്ഡ് ക്വാറന്‍റൈനായി ആളുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഇവിടെ യോഗം ചേരാൻ ഒരു തരത്തിലും അംഗീരിക്കാനാകില്ലെന്ന് കൗണ്‍സിലര്‍ പി.എം. നസീമ പറഞ്ഞു. യോഗം നടക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കാൻ ഹോട്ടല്‍ അധികൃതര്‍ ആദ്യം തയാറായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ആരംഭിച്ചതോടെയാണ് പാലാരിവട്ടം പോലീസ് എത്തി യോഗം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. യോഗം നടത്തിയ സംഘടനയ്ക്കും അനുവാദം നല്‍കിയ ഹോട്ടലിനുമെതിരേ നടപടി സ്വീകരിക്കുമെന്ന പോലീസിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.


എന്നാൽ യോഗം നടന്നിട്ടില്ലെന്നും വരും ദിവസങ്ങളില്‍ മറ്റെവിടെയെങ്കിലും യോഗം ചേരുമെന്നമാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. കണ്ടെയ്ൻമെന്‍റ് സോണാണെന്ന് അറിഞ്ഞതോടെ യോഗം വേണ്ടെന്നുവച്ച് ഭാരവാഹികള്‍ മടങ്ങുകയായിരുന്നുവെന്നും നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും പാലാരിവട്ടം പോലീസും വ്യക്തമാക്കി.

അതിനിടെ, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറച്ചേക്കുമെന്നാണു സൂചന. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന പരസ്യമായി ആവശ്യപ്പെട്ടതിനെതിരേ അമ്മ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.