തിരുവനന്തപുരം: യുഡിഎഫിൽനിന്നു പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് -എം ജോസ് പക്ഷവുമായി അങ്ങോട്ടു പോയി ചർച്ച വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ജോസ് പക്ഷവുമായി സിപിഎം ഇതുവരെയും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അവരുടെ രാഷ്‌ട്രീയ നിലപാടു നോക്കിയായിരിക്കും ഇടതുമുന്നണിയുടെ സമീപനമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജോസ് പക്ഷം ഇതുവരെ ശരിയായൊരു രാഷ്‌ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും യുഡിഎഫ് നേതാക്കൾ അവരുമായി ചർച്ച നടത്തുകയാണ്. പുറത്താക്കിയെന്നും ഇല്ലെന്നും പറയുന്ന സാഹചര്യത്തിൽ യുഡിഎഫിലേക്കുള്ള അവരുടെ തിരിച്ചുപോക്കും സാധ്യമാണ്. രണ്ടു തെരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ യുഡിഎഫ് സംവിധാനത്തെ കഴിയുന്നത്ര ദുർബലപ്പെടുത്തുന്നത് ഇടതുമുന്നണിക്കു ഗുണകരമാണെന്നും, ജോസ് വിഭാഗം ആഗ്രഹം പ്രകടിപ്പിച്ചാൽ എൽഡിഎഫിലെ എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം ഉചിതമായ തീരുമാനമെടുക്കണമെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തി.


എൽഡിഎഫിലേക്കു വരുമെന്ന് ജോസ്പക്ഷം ഇതുവരെ പറഞ്ഞിട്ടില്ലെന്നു കോടിയേരി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അക്കാര്യം ഇടതുമുന്നണി ചർച്ച ചെയ്യും. സിപിഐക്ക് അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.