പ്രഫ. ജെ. ഫിലിപ്പ്: മാനേജ്മെന്‍റ് രംഗത്തെ "ഗുരു'
പ്രഫ. ജെ. ഫിലിപ്പ്:  മാനേജ്മെന്‍റ് രംഗത്തെ  ഗുരു
Friday, July 3, 2020 1:26 AM IST
പ്രശസ്ത മാനേജ്മെന്‍റ് ഗുരുവും സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് (സൈം)ചെയർമാനുമായ പ്രഫ. ജെ. ഫിലിപ്പിന്‍റെ സ്തുത്യർഹമായ സേവനം ആറു പതിറ്റാണ്ടു പിന്നിടുന്നു.

വരിക, പ്രക്ഷുബ്ധമായ ലോകത്തെ നയിക്കാൻ നിങ്ങളെ പ്രാപ്തരാക്കാം: സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് (സൈം)ചെയർമാൻ പ്രഫ. ജെ. ഫിലിപ്പിന്‍റേതാണ് വാക്കുകൾ. കർമോത്സുകമായ ലോകത്തിന്‍റെ നിർമിതിക്കു കർമനിരതനായ പ്രതിഭയുടെ ആഹ്വാനം.

മാനേജ്മെന്‍റ്, എന്‍റർപ്രണർഷിപ്പ് വിദ്യാഭ്യാസ രംഗങ്ങളിൽ ആറു പതിറ്റാണ്ടു പിന്നിടുന്ന മഹത്തായ സേവനങ്ങളിലൂടെ രാജ്യമറിയുന്ന അതുല്യ വ്യക്തിത്വമാണ് പ്രഫ. ജെ. ഫിലിപ്പ്. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936 മേയ് 21 നാണു ജനനം. എക്സ്എൽആർഐയിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിഎലും നേടിയ ശേ ഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇന്‍റർനാഷണൽ ടീച്ചേഴ്സ് പ്രോഗ്രാം ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷനും പൂർത്തിയാക്കി.

ജംഷഡ്പുർ എക്സ്എൽആർഐ (1960-71), റാഞ്ചി സെയിൽ കോളജിൽ പ്രിൻസിപ്പൽ സ്റ്റാഫ് (1971-79), ഒബ്‌റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് വൈസ് പ്രസിഡന്‍റ് (1980-84), ബംഗളൂരു ഐഐഎം ഡയറക്ടർ (1985-91) എന്നീ നിലകളിൽ സേവനം ചെയ്ത പ്രഫ. ഫിലിപ്പ് 1991 മുതൽ സൈം സ്ഥാപനങ്ങളുടെ അമരക്കാരനാണ്.

ഇന്ത്യൻ മാനേജ്മെന്‍റ് മേഖലയിലെ ഗുരു എന്ന് അദ്ദേഹം അറിയപ്പെടുന്നു. വിദ്യാർഥി കേന്ദ്രീകൃതമായ ബിസിനസ് സ്കൂൾ എന്ന ആശയത്തിൽനിന്നാണു ബംഗളൂരുവിലും കൊച്ചിയിലും ചെന്നൈയിലും സൈം സ്ഥാപനങ്ങൾ ഉയർന്നത്. മാനേജ്മെന്‍റ് വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ പിജിഡിഎം പ്രോഗ്രാമിന്‍റെ സഹസ്ഥാപകൻകൂടിയാണ്.

1985-91 കാലഘട്ടത്തിൽ ബംഗളൂരു ഐഐഎമ്മിനെ മികവിലേക്കു കൈപിടിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച പ്രഫ. ഫിലിപ്പ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്മെന്‍റ് സ്കൂൾസ് (എഐഎംഎസ്) സ്ഥാപക പ്രസിഡന്‍റാണ്. നാലു വർഷം പ്രസിഡന്‍റായി സേവനം ചെയ്തു.

ബ്രിക്സ് രാജ്യങ്ങളിലെ മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് 2009-ൽ ഇന്‍റർനാഷണൽ മാനേജ്മെന്‍റ് സ്കൂൾസ് അസോസിയേഷൻ സ്ഥാപിച്ചു; പ്രഥമ പ്രസിഡന്‍റായി. കർണാടക അസോസിയേഷൻ ഓഫ് ഓട്ടോണമസ് ബിസിനസ് സ്കൂൾസ്, റാഞ്ചി മാനേജ്മെന്‍റ് അസോസിയേഷൻ എന്നിവ ആരംഭിച്ചതിനു പിന്നിലും ഇദ്ദേഹത്തിന്‍റെ സംഘാടക മികവുണ്ട്.


ഉയരങ്ങളിൽ സൈം

സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് (സൈം) ഇന്ന് ഇന്ത്യയിലെ ഉന്നത റാങ്കിംഗുള്ള ബിസിനസ് സ്കൂളുകളിലൊന്നാണ്. നാലു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ മൂന്നു കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൈമിൽ 420 പിജിഡിഎം വിദ്യാർഥികൾ പഠിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സ്കൂളുകളിലൊന്നായി സൈം മാറിക്കഴിഞ്ഞു.

2013ലാണു കളമശേരി കിൻഫ്ര പാർക്ക് ആസ്ഥാനമായി കൊച്ചിയിലെ കാന്പസ് തുടങ്ങുന്നത്. ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്ആർ, അനലറ്റിക്സ്, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിൽ പിജിഡിഎം പ്രോഗ്രാമാണു സൈമിന്‍റെ സവിശേഷത. 100 ശതമാനം പ്ലേസ്മെന്‍റ് ഈ സ്ഥാപനത്തിന്‍റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസ പ്രക്രിയ, ഓരോ വ്യക്തിയുടെയും കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തി നേതൃമികവ് പ്രോത്സാഹിപ്പിക്കൽ, വ്യവസായ മേഖലകളുമായുള്ള ഏകോപനത്തിൽ അധ്യാപന രീതിയുടെ ക്രമീകരണം എന്നിവയിൽ സൈം പ്രത്യേകം ശ്രദ്ധിക്കുന്നു. ദേശീയ, അന്തർദേശീയതലങ്ങളിൽ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

അംഗീകാരവഴികളിൽ

മാനേജ്മെന്‍റ്, എന്‍റർപ്രണർഷിപ്പ് വിദ്യാഭ്യാസരംഗത്തു ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങൾ പ്രഫ. ഫിലിപ്പ് രചിച്ചിട്ടുണ്ട്. ഗവേഷക പ്രബന്ധമുൾപ്പെടെ 120 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ബിസിനസ് എഡ്യുക്കേഷൻ ഇൻ ഇന്ത്യ: എ റിംഗ് സൈഡ് വ്യു, ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് ഇൻ ഇന്ത്യ: സം എക്സ്പീരിയൻസസ്, ഗ്ലോബൽ മാനേജ്മെന്‍റ് എഡ്യുക്കേഷൻ, ഹ്യൂമൻ റിസോഴ്സ് പ്രാക്ടീസസ് ആൻഡ് ലേബർ ലോ എന്നിവ പ്രഫ. ഫിലിപ്പിന്‍റെ പുസ്തകങ്ങളിൽ ചിലതാണ്. എഐഎംഎസ് ഫെലോഷിപ്പ്, അംബേദ്കർ പുരസ്കാരം, എക്സ്എൽആർഐ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്കാരം, ഡോ. സുരേഷ് ഗായ് മെമ്മോറിയൽ പുരസ്കാരം, ഡോ. കെ.സി.ജി. വർഗീസ് എക്സലൻസ് പുരസ്കാരം, എക്സലന്‍റ് ചെയർമാൻ ഓഫ് ലീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ചങ്ങനാശേരി അതിരൂപത ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ പ്രഫ. ജെ. ഫിലിപ്പിനെ തേടിയെത്തി.

ആറു പതിറ്റാണ്ടിലെ അനുപമമായ വിദ്യാഭ്യാസ സേവനങ്ങളുടെ നിറവിൽ 2020-ലെ ദീപിക ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്കാരം അർഹതയുടെ അംഗീകാരമായി അദ്ദേഹത്തെ തേടിയേത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.