നെടുന്പാശേരിയിൽ ഇന്ന് 2,870 പ്രവാസികളെത്തും
നെടുന്പാശേരിയിൽ ഇന്ന്  2,870 പ്രവാസികളെത്തും
Friday, July 3, 2020 1:26 AM IST
നെടുമ്പാശേരി: പതിനഞ്ച് വിമാനങ്ങളിലായി 2,870 പ്രവാസികൾ ഇന്നു നെടുമ്പാശേരിയിൽ എത്തും. ഇന്നലെ 2,680 പേരാണ് എത്തിയത്. ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് രാവിലെ 9.49നും, ദമാമില്‍ നിന്ന് സ്പൈസ് ജെറ്റ് വൈകുന്നേരം 4.40നും എത്തും.

കുവൈറ്റ്, ദമാം എന്നിവിടങ്ങളില്‍ നിന്നും ഗോഎയര്‍ വിമാനങ്ങള്‍ 5.30നും, ആറിനും, ദോഹയില്‍ നിന്ന് ഇന്‍ഡിഗോ 6.35നും, റാസല്‍ഖൈമയില്‍ നിന്ന് സ്പൈസ് ജെറ്റ് രാത്രി ഏഴിനും എത്തും. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹി വഴി എയര്‍ ഇന്ത്യ വിമാനം 7.25നും, ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എട്ടിനും, ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 8.35നും എത്തിച്ചേരും.

ദോഹയില്‍ നിന്ന് ഗോഎയര്‍ ഒന്‍പതിനും, മസ്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 9.30നും, റാസല്‍ഖൈമയില്‍ നിന്ന് സ്പൈസ് ജെറ്റ് 10നും എത്തും. കെനിയയില്‍ നിന്നു മുംബൈ വഴി എയര്‍ ഇന്ത്യ വിമാനം രാത്രി 11.30നും നെടുമ്പാശേരിയില്‍ എത്തിച്ചേരും.


മേയ് ഏഴു മുതൽ ജൂണ്‍ 30 വരെ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത് 55,293 പ്രവാസികൾ. വിവിധ രാജ്യങ്ങളില്‍ നിന്നായി 322 വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തി. കൂടാതെ ഖത്തര്‍ എയര്‍വെയ്സ്, കുവൈറ്റ് എയര്‍വെയ്സ്, എമിരേറ്റ്സ്, ഇത്തിഹാദ്, ഗള്‍ഫ് എയര്‍, ജസീറ, സഊദിയ, ഫ്ലൈ ദുബൈ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളും പ്രവാസികളുമായി നെടുമ്പാശേരിയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.