നൂറുമേനി തിളക്കവുമായി 1837 സ്കൂളുകൾ
നൂറുമേനി തിളക്കവുമായി 1837 സ്കൂളുകൾ
Tuesday, June 30, 2020 11:57 PM IST
തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം വന്നതോടെ നൂറുമേനി നേട്ടം സ്വന്തമാക്കിയ സ്കൂളുകളുടെ എണ്ണത്തിലും വർധന. ഇക്കുറി 1837 സ്കൂളുകൾക്കാണ് നൂറുമേനി വിജയനേട്ടം.നൂറുമേനി വിജയത്തിന്‍റെ മുൻപന്തിയിൽ എറണാകുളം ജില്ലയിലാണ്. 223 സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എറണാകുളത്ത് വിജയം നേടി. ഏറ്റവും കുറവ് വയനാട് ജില്ലയിൽ. 33 സ്കൂളുകളാണ് വയനാട്ടിൽ നൂറുമേനി വിജയത്തിന് അർഹരായത്.

ഇക്കുറി മുഴുവൻ വിദ്യാർഥികളേയും വിജയിപ്പിച്ച പട്ടികയിൽ . 637 സർക്കാർ സ്കൂളുകളും 796 എയ്ഡഡ് സ്കൂളും 404 അണ്‍ എയ്ഡഡ് സ്കൂളുമാണ് ഉൾപ്പെടുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സർക്കാർ വിദ്യാലയങ്ങളിൽ 38 എണ്ണത്തിന്‍റെയും എയ്ഡഡ് വിദ്യാലയങ്ങളിൽ 83 എണ്ണത്തിന്‍റെയും വർധനയാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരം -148, കൊല്ലം-144, പത്തനംതിട്ട-145, ആലപ്പുഴ-144, കോട്ടയം-190, ഇടുക്കി-125, എറണാകുളം-223, തൃശൂർ-155, പാലക്കാട്-104,മലപ്പുറം-140, കോഴിക്കോട്-73, വയനാട്-33, കണ്ണൂർ-125, കാസർഗോഡ് - 81 എന്നിങ്ങനെയാണ് 100 മേനി വിജയം നേടിയ മറ്റു ജില്ലകളിലെ സ്കൂളുകൾ.

വിജയശതമാനത്തിൽ മുന്നിൽ പെണ്‍കുട്ടികൾ

വിജയക്കുതിപ്പിൽ ഒന്നാമതെത്തിയത് പെണ്‍കുട്ടികൾ. ഇക്കുറിയും എസ്എസ്എൽസി പരീക്ഷാഫലപ്രഖ്യാപനം വന്നപ്പോൾ വിജയശതമാനത്തിൽ മുന്നിൽ നില്ക്കുന്നത് പെണ്‍കുട്ടികൾ തന്നെ. പരീക്ഷയെഴുതിയ പെണ്‍കുട്ടികളിൽ 99.30 ശതമാനം പേർ വിജയിച്ചപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 98.36 ആണ്. ആകെ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മുന്നിൽ പെണ്‍കുട്ടികളാണ്. 29042 പെണ്‍കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ ആണ്‍കുട്ടികളിൽ 12787 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടവുമായി 41,906 വിദ്യാർഥികൾ

തിരുവനന്തപുരം: എ പ്ലസിലും വൻ വർധന. എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് 41,906 വിദ്യാർഥികൾ ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 37,334 വിദ്യാർഥികളായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 4572 കൂടുതൽ വിദ്യാർഥികൾ ഇക്കുറി എ പ്ലസ് നേട്ടത്തിന് അർഹരായി.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 6447 വിദ്യാർഥികളാണ് ജില്ലയിൽ എ പ്ലസ് കരസ്ഥമാക്കിയത്. ഇതിൽ 1974 ആണ്‍കുട്ടികളും 4473 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. കോഴിക്കോടാണ് രണ്ടാമതുള്ളത്. 1598 ആണ്‍കുട്ടികളും 3449 പെണ്‍കുട്ടികളുമടക്കം മൊത്തം 5047 വിദ്യാർഥികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി.


ഏറ്റവും കുറവ് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് വയനാട് ജില്ലയിലാണ്. 315 ആണ്‍കുട്ടികളും 592 പെണ്‍കുട്ടികളുമടക്കം 907 വിദ്യാർഥികൾ.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം ജില്ല തിരിച്ച്

തിരുവനന്തപുരം-3729
കൊല്ലം-4279
പത്തനംതിട്ട-1019
ആലപ്പുഴ-2121
കോട്ടയം -1851
ഇടുക്കി -935
എറണാകുളം - 3406
തൃശൂർ -3416
പാലക്കാട് -2821
മലപ്പുറം -6447
കോഴിക്കോട്-5047
വയനാട് -907
കണ്ണൂർ -4166
കാസർഗോഡ്-1685

ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ നാളെ മുതൽ ഏഴു വരെ ഓണ്‍ലൈനായി നൽകാം. എസ്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ.), എഎച്ച്എസ്എൽസി പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗംവിദ്യാർഥികൾക്ക് തെരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് സേ പരീക്ഷ നടത്തും. പരമാവധി മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഫിസിക്സ്,കെമസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ എഴുതുവാൻ കഴിയാതിരുന്നവിദ്യാർഥി കൾക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകൾ റഗുലറായിഎഴുതാം. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

ഡിജിറ്റൽ സർട്ടിഫിക്കറ്റ്

2018, 2019 വർഷങ്ങളിൽ എസ്എസ്എൽസി പരീക്ഷ പാസായ എല്ലാ വിദ്യാർഥികളുടെയും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാണെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. 2020-ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ലഭ്യമാക്കും. 2020 ലെ സർട്ടിഫിക്കറ്റുകൾ ക്യൂആർ കോഡുകൾഉൾപ്പെടുത്തിയവ ആയിരിക്കും. തൊഴിൽ ദാതാക്കൾക്കും മറ്റിവിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും, പാസ്പോർട്ട് ഓഫീസ്അധികാരികൾക്കും സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്‍റെ ആധികാരികത ഏത് സമയത്തും ഉറപ്പാക്കാമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.