തിരുവനന്തപുരം: സംസ്ഥാനത്തു തുടർച്ചയായ പതിനൊന്നാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നൂറിനു മുകളിൽ. ഇന്നലെ 121 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എട്ടു പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഒൻപത് സിഐഎസ്എഫ് ജവാന്മാർക്കും രോഗം ബാധിച്ചു.
കഴിഞ്ഞ 24 ന് മലപ്പുറം ജില്ലയിൽ മരിച്ച തമിഴ്നാട് സ്വദേശിയായ അരശന് (55) കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ തൃശൂർ ജില്ലയിലാണ്. 26 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ-14, പാലക്കാട്-12, കൊല്ലം-11, കോഴിക്കോട്-ഒൻപത്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള അഞ്ചു പേർക്ക് വീതവും തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 79 പേർ രോഗമുക്തരായി.
തൃശൂർ ജില്ലയിലെ ചാലക്കുടി മുനിസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോണ്‍: വാർഡ് 16,19,21,30,31,35,36), ശ്രീനാരായണപുരം(7,8), മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് (മുഴുവനും) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.