ഡാമുകളില്‍നിന്നു വെള്ളം ഒഴുക്കേണ്ട സാഹചര്യമില്ലെന്നു സർക്കാർ
ഡാമുകളില്‍നിന്നു വെള്ളം ഒഴുക്കേണ്ട  സാഹചര്യമില്ലെന്നു സർക്കാർ
Saturday, June 6, 2020 1:00 AM IST
കൊച്ചി: കാലവര്‍ഷത്തെ നേരിടാന്‍ ഡാമുകളുടെ പരിശോധന നടത്തി മുന്‍കരുതലെടുത്തിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ഡാമുകളില്‍നിന്നു വെള്ളം ഒഴുക്കിക്കളയേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മഴക്കാലത്തിനു മുമ്പു ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നെന്ന വാര്‍ത്തകളെത്തുടര്‍ന്നു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്‍റെയടിസ്ഥാനത്തില്‍ സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് വിശദീകരണം.

ഇത്തവണ കാലവര്‍ഷം സാധാരണഗതിയിലോ ഇത്തിരി കൂടുതലോ ആകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമുണ്ടെങ്കിലും ആശങ്ക വേണ്ട. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തത് 2018-2019 ലെ പ്രളയത്തിന് ഒരു കാരണമാണെന്ന ജഡ്ജിയുടെ കത്തിലെ പരാമര്‍ശം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷൻ റിപ്പോര്‍ട്ടിനു വിരുദ്ധമാണ്. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എസ്. കോശിയുടെ സ്റ്റേറ്റ്‌മെന്‍റില്‍ പറയുന്നു.

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എമര്‍ജന്‍സി ആക്‌ഷന്‍ പ്ലാനുള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടി സ്വീകരിച്ചു. ഡാം അധികൃതരും ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രത പാലിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിനു കാരണം മൂന്നു ദിവസത്തെ കനത്ത മഴയാണ്. കേരളത്തില്‍ പ്രളയത്തെ നിയന്ത്രിക്കാന്‍ മാത്രമായി ഡാമുകളില്ല. ഇവിടെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഡാമിലെ ജലം വിനിയോഗിക്കേണ്ടതുണ്ട്. ഇതിനാല്‍ പരമാവധി ജലം സംഭരിക്കേണ്ടിവരും. ഇറിഗേഷന്‍ വകുപ്പിനു കീഴില്‍ 16 ഡാമുകളും നാല് മേജര്‍ ബാരേജുകളുമുണ്ട്.


തമിഴ്‌നാട് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല

കൊച്ചി: മണ്‍സൂണ്‍ സമയത്ത് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഒഴിവാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും തമിഴ്‌നാട് പാലിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാം, പറമ്പിക്കുളം റിസര്‍വോയര്‍ എന്നിവയുമായി ബന്ധപ്പെട്ടു തയാറാക്കിയിട്ടുള്ള പ്രളയ മാപ്പിംഗ്, എമര്‍ജന്‍സി ആക്‌ഷന്‍ പ്ലാന്‍ തുടങ്ങിയവ ലഭ്യമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് തയാറായിട്ടില്ല.

മുല്ലപ്പെരിയാര്‍ ഡാമിലെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ പങ്കുവയ്ക്കണമെന്നു 2014 മുതല്‍ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രാലയത്തെയും കേന്ദ്ര ജല കമ്മീഷനെയും അറിയിച്ചിരുന്നെന്നും ഇറിഗേഷന്‍ വകുപ്പിന്‍റെ സ്റ്റേറ്റ്‌മെന്‍റില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.