സെർവർ ദുർബലം: റേഷൻ വിതരണം അവതാളത്തിൽ
സെർവർ ദുർബലം: റേഷൻ വിതരണം അവതാളത്തിൽ
Thursday, June 4, 2020 1:02 AM IST
കോട്ടയം: ബിവറേജ് കോർപറേഷൻ ഓണ്‍ലൈൻ മദ്യവിതരണത്തിനു സ്ഥാപിച്ച സെർവറിൽ ഒരേസമയം 50 ലക്ഷം പേർക്കു രജിസ്റ്റർ ചെയ്തു മദ്യം വാങ്ങാം. അതേസമയം, സിവിൽ സപ്ലൈസ് കോർപറേഷൻ റേഷൻ വിതരണത്തിനു സ്ഥാപിച്ച സെർവറിനു കീഴിൽ ഒരേസമയം 14,000 റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവുന്നില്ല.

പതിനായിരത്തിലേറെ ഇ പോസുകൾ ഒരേസമയം പ്രവർത്തിച്ചാൽ സംവിധാനം നിശ്ചലമാകുന്ന സാഹചര്യമാണ്. അഞ്ചു കോടി രൂപ മുടക്കിൽ ആറു മാസം മുൻപു സ്ഥാപിച്ച സെർവറിന്‍റെ തകരാർ മൂലം ഒരാഴ്ചയായി വിവിധ ജില്ലകളിൽ റേഷൻ വിതരണം തടസപ്പെടുന്നു.


87 ലക്ഷം റേഷൻ കാർഡുടമകളും 14,250 റേഷൻ കടകളുമാണ് സംസ്ഥാനത്തുള്ളത്. ഒരേസമയം എല്ലാ റേഷൻ കടകളിലെയും ഇ-പോസ് പ്രവർത്തിപ്പിക്കാനാകുന്നില്ല. സെർവറിനു ശേഷി വർധിപ്പിക്കാതെ വിതരണം സുഗമമാവില്ല. റേഷൻ വിതരണത്തിൽ തിരക്കു കൂടുന്ന മാസാദ്യവും മാസാവസാനവുമാണ് സെർവർ കൂടുതലായി തടസപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.