താത്കാലിക ജീവനക്കാരി സഹകരണ ബാങ്കിൽ തീകൊളുത്തി മരിച്ചു
താത്കാലിക ജീവനക്കാരി സഹകരണ ബാങ്കിൽ തീകൊളുത്തി മരിച്ചു
Thursday, June 4, 2020 1:02 AM IST
കൊല്ലം: പരവൂരില്‍ സഹകരണ ബാങ്കില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാ ണു പൂതക്കുളം സർവീസ് സഹകരണ ബാങ്കിനുള്ളിൽ പൂതക്കുളം പന്നിവിള കിഴക്കത്തിൽ അയ്യപ്പന്‍റെ ഭാര്യ സത്യദേവി (55)‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ബാങ്കില്‍ താത്കാലികാടിസ്ഥാനത്തിൽ കളക്ഷന്‍ ഏജന്‍റാണ്.

ഉച്ചയോടെ ബാങ്കില്‍ എത്തുകയും ജീവനക്കാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ ശരീരത്തിൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ എമര്‍ജന്‍സി വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും വിഫലമായി.

സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചു ബാങ്കും സത്യദേവിയും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സീനിയോറിറ്റി മറികടന്നു മറ്റൊരാളെ ഭരണ സമിതി സ്ഥിരപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സത്യദേവി അനുകൂല വിധി നേടി. എന്നാല്‍ ബാങ്ക് സ്ഥിരപ്പെടുത്തിയ എതിർകക്ഷി ഈ വിധിക്കെതിരെ സ്റ്റേ നേടി. ഈ കേസ് ഇപ്പോഴും കോടതിയില്‍ നടന്നുവരികയാണ്. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.


മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. മക്കൾ: അനൂപ്, അശ്വനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.