വിദ്യാർഥിനിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
വിദ്യാർഥിനിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
Thursday, June 4, 2020 12:37 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പഠനം ഓണ്‍ലൈനിൽ ആക്കാൻ തീരുമാനിച്ച സ്ഥിതിക്ക് എല്ലാ വിദ്യാർഥികൾക്കും അതിനുള്ള അവസരം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്.

വളാഞ്ചേരിയിൽ പട്ടികവിഭാഗത്തിൽപ്പെട്ട ഒന്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നടത്തിയ നിരീക്ഷണത്തിലാണ് കമ്മീഷൻ അഭിപ്രായം പ്രകടിപ്പിച്ചത്. ഓണ്‍ലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഒരു കുട്ടിക്കും ഉണ്ടാവില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണം. സംഭവത്തെക്കുറിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.