അന്ന് ഓണ്‍ലൈന്‍ പരീക്ഷയെ എതിർത്തവർ ഇന്ന് ഓണ്‍ലൈന്‍ പഠനത്തിനു മുറവിളി കൂട്ടുന്നു
അന്ന് ഓണ്‍ലൈന്‍ പരീക്ഷയെ എതിർത്തവർ  ഇന്ന് ഓണ്‍ലൈന്‍ പഠനത്തിനു മുറവിളി കൂട്ടുന്നു
Tuesday, June 2, 2020 11:57 PM IST
തിരുവനന്തപുരം: ഇന്ന് എല്ലാവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പിന്നാലെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുമപ്പുറം ഓണ്‍ലൈന്‍ ആയി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംവിധാനം വരെ ഒരുക്കിയ ഒരു സര്‍വകലാശാലയും വൈസ് ചാന്‍സലറും കേരളത്തിൽ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ പരീക്ഷാ വിവാദത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍സ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്ന ഡോ. കുഞ്ചെറിയ പി. ഐസക്.

കേരള സാങ്കേതിക സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന അദ്ദേഹം 2015ല്‍, അതായത് അഞ്ചു വര്‍ഷം മുമ്പ്, സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ മാതൃകയ്ക്കു തുടക്കം കുറിച്ചു. തൊട്ടടുത്ത വര്‍ഷം സിഇടിയിലെ എംബിഎ പരീക്ഷ നടത്തി ഓണ്‍ലൈന്‍ മാര്‍ക്കിലൂടെ അഞ്ചു ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനവും നടത്തി ചരിത്രം സൃഷ്ടിച്ചു.

ഒന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷയും ഈ രീതിയിലാക്കാന്‍ ശ്രമിച്ചതോടെ എതിര്‍പ്പുകള്‍ പലകോണുകളില്‍ നിന്നായി. സ്വകാര്യ കമ്പനിക്കു ദല്ലാള്‍ പണി ചെയ്യുകയാണെന്ന ആക്ഷേപമുയർത്തി ഒരു വിഭാഗം അധ്യാപകരുടെ സഹായത്തോടെ ചില വിദ്യാര്‍ഥി സംഘടനകള്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയ രീതിക്കെതിരേ രംഗത്തുവരികയും വൈസ് ചാന്‍സലർക്കെതിരേ സമരം ആരംഭിക്കുകയും ചെയ്തു. സർക്കാരും ഈ സമരത്തിന് അനുകൂലമായി നിന്നതോടെ വിസി കാലാവധി ഒരു വര്‍ഷം ബാക്കിനില്ക്കെ 2017 ഡിസംബറില്‍ ഡോ. കുഞ്ചെറിയ പി. ഐസക് സാങ്കേതിക സര്‍വകലാശാലയുടെ പടിയിറങ്ങി.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചെന്നൈ ഹിന്ദുസ്ഥാന്‍ ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ഡോ. കുഞ്ചെറിയ പി. ഐസക്കിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: നാം മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഏതു പുതിയ ആശയം കൊണ്ടുവന്നാലും അതിന്‍റെ ഗുണമോ ദോഷമോ എന്താണെന്നു പോലും പരിശോധിക്കാതെ അതിനെ നഗ്നമായി എതിര്‍ക്കുക. അതാണ് സാങ്കേതിക സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിവാദത്തിലും ഉണ്ടായത്. സാങ്കേതിക സര്‍വകലാശാല അന്നു കൃത്യമായി ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ രണ്ടാംഘട്ടമായി ടാബുകളില്‍ വിദ്യാര്‍ഥികൾ പരീക്ഷ എഴുതി അത് നേരിട്ട് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ഒന്നാംഘട്ടത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ രൂക്ഷമാവുകയും ഒടുവില്‍ ആ രീതി തന്നെ തത്കാലത്തേയ്ക്ക് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തത് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഇത്തരത്തിലാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ മറ്റു സാങ്കേതിക സര്‍വകലാശാലകള്‍ എല്ലാം ഇത്തരത്തിലാണ് പരീക്ഷ നടത്തുന്നെന്നു ഡോ. കുഞ്ചെറിയ പി. ഐസക് ദീപികയോടു പറഞ്ഞു.

തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.