വിക്ടേഴ്സ് ചാനൽ യുഡിഎഫ് കാലത്തേതുതന്നെ: ഉമ്മൻ ചാണ്ടി
വിക്ടേഴ്സ് ചാനൽ യുഡിഎഫ് കാലത്തേതുതന്നെ:  ഉമ്മൻ ചാണ്ടി
Tuesday, June 2, 2020 11:57 PM IST
തിരുവനന്തപുരം: യുഡിഎഫ് പൂർത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എൽഡിഎഫ് തനിക്കാക്കിയതിന്‍റെ മറ്റൊരു പകർപ്പായി മാത്രമേ വിക്ടേഴ്സ് ചാനൽ സംബന്ധിച്ച് വി.എസ്. അച്യതാനന്ദന്‍റെ നിലപാടിനെയും കാണുന്നുള്ളു എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ആണെന്ന് ചാനൽ ഉൾപ്പെടെയുള്ള ഐടി സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ നടത്തിപ്പുകാരായ കൈറ്റ് പറയുന്നു. അതാണു താനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇതു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ഇനി തർക്കമില്ല.

കൈറ്റ് പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇൻർ ആക്ടീവ് മോഡും രണ്ടാമത്തേത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്‍റർ ആക്ടീവ് മോഡും. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂർത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്സിന്‍റെ അടുത്ത ഘട്ടമാണ് വി.എസ് ഉദ്ഘാടനം ചെയ്തത്.


ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതിൽ തീർച്ചയായും എൽഡിഎഫ് സർക്കാരിന് അഭിമാനിക്കാം. ’തൊഴിൽ തിന്നുന്ന ബകൻ’ എന്ന പേരിൽ കന്പ്യൂട്ടർവത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കൈയിൽ കാണുമല്ലോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.