തിരുവനന്തപുരം: പതിനൊന്ന് ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 18 മുതിർന്ന പോലീസ് ഓഫീസർമാർ ഇന്നു വിരമിക്കും. വിരമിക്കുന്ന ഓഫീസർമാർക്ക് സൂം വീഡിയോ കോണ്‍ഫറൻസ് വഴി നടത്തിയ യാത്രയയപ്പിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു.
ഡിജിപിയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്, ഡിജിപിയും ഫയർ ആന്‍ഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറലുമായ എ.ഹേമചന്ദ്രൻ, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ എ. വിജയൻ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ, കണ്‍സ്യൂമർഫെഡ് എംഡി വി.എം മുഹമ്മദ് റഫിക്ക്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്പി കെ.എം. ആന്റണി, ഭീകരവിരുദ്ധ സേന എസ്പി കെ.ബി. വേണുഗോപാൽ, എസ്എപി കമൻഡാന്റ് കെ.എസ്. വിമൽ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പി ജെ.സുകുമാര പിള്ള, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നീ ഐപിഎസ് ഓഫീസർമാരാണ് വിരമിക്കുന്നത്.
ക്രൈംബ്രാഞ്ച് എസ്പി എൻ. അബ്ദുൾ റഷീദ്, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ബി. രവി, കേരള പോലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ റെജി ജേക്കബ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എസ്പി വി.എം. സന്ദീപ്, കെഎസ്ഇബി വിജിലൻസ് ഓഫീസർ ആർ. സുനീഷ് കുമാർ, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമൻഡാന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എആർ കമൻഡാന്റ് പി.ബി. സുരേഷ് കുമാർ എന്നിവരും ഇതോടൊപ്പം വിരമിക്കും. പോലീസ് ആസ്ഥാനത്തെ മാനേജർ എസ്. രാജവും ഇന്നു വിരമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.