സെക്രട്ടേറിയറ്റിലെ അധികജീവനക്കാരുടെ പുനർവിന്യാസ നടപടികൾ പുനരാരംഭിക്കുന്നു
സെക്രട്ടേറിയറ്റിലെ  അധികജീവനക്കാരുടെ  പുനർവിന്യാസ നടപടികൾ പുനരാരംഭിക്കുന്നു
Friday, May 29, 2020 1:07 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അധിക ജീവനക്കാരെ സെക്രട്ടേറിയറ്റിനു പുറത്തെ വിവിധ വകുപ്പുകളിൽ പുനർവിന്യസിക്കണമെന്ന ഉദ്യോഗസ്ഥസമിതി റിപ്പോർട്ട് സ൪ക്കാ൪ വീണ്ടും പരിഗണിക്കുന്നു.

ലോക്ക്ഡൗണിനു തൊട്ടുമുമ്പു സമർപ്പിച്ച റിപ്പോർട്ട് മാറ്റിവച്ചിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്, മുഖ്യമന്ത്രി ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണു വിവരം. ഭരണാനുകൂല സംഘടനകൾ ഇതിനെ എതിർക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം പരിഷ്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അഡീഷണൽ, ജോയിന്‍റ്, ഡെപ്യൂട്ടി സെക്രട്ടറിമാർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചത്. ജോലിയില്ലാത്ത ഒട്ടേറെ തസ്തികകൾ കണ്ടെത്തി പുനർവിന്യസിക്കുമെന്ന് ധനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവു ചുരുക്കാനായി സർക്കാർ നിയമിച്ച സമിതി ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റിൽ ഓഫീസ് അറ്റൻഡന്‍റ്, കംപ്യൂട്ടർ അസിസ്റ്റന്‍റ് (ടൈപ്പിസ്റ്റ്) തസ്തികകളിൽ 750 പേർ ജോലിചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ സെക്രട്ടേറിയറ്റിൽ ആവശ്യമുള്ളൂ എന്നും ബാക്കിയുള്ള 300 പേരെ മറ്റു വകുപ്പുകളിൽ പുനർവിന്യസിക്കണമെന്നുമാണ് പ്രധാന ശിപാർശ.


ഇ- ഫയലിംഗ് സന്പ്രദായം നടപ്പിലായതോടെ ഓഫീസ് അറ്റൻഡന്‍റുമാർക്കും ടൈപ്പിസ്റ്റുകൾക്കും കാര്യമായ ജോലിയില്ലാതായി. വകുപ്പുകളിൽ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ആഭ്യന്തരം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കു മാറ്റണമെന്നാണ് സമിതിയുടെ ശിപാർശ.

ഓഫീസ് അറ്റൻഡന്‍റിന് അസിസ്റ്റന്‍റായി സ്ഥാനക്കയറ്റം നൽകാൻ വകുപ്പുതല പരീക്ഷ നടത്തണമെന്നാണ് മറ്റൊരു ശിപാർശ. യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഒഴിവാക്കാനാണിത്.

സെക്രട്ടേറിയറ്റിലെ സ്ഥാനക്കയറ്റങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാക്കണമെന്നും ഇതിനായി പരിശോധനാ സംവിധാനം ഉണ്ടാകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.