തിരുവനന്തപുരം: കടുത്ത സാന്പത്തിക ഞെരുക്കംമൂലം സർക്കാരിന്റെ നാലാം വാർഷികത്തിന് ആഘോഷമില്ലെന്നു മുഖ്യമന്ത്രി ഒരുവശത്തു പറയുന്പോൾ മറുവശത്ത് നേട്ടങ്ങൾ അവകാശപ്പെടുന്ന രണ്ട രക്കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളിൽ അച്ചടിച്ചുകൊണ്ടിരിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സർക്കാർ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾ ഇനി മുതൽ അതിന്റെ ചെലവ് വഹിക്കണമെന്നു പറയുന്ന സർക്കാരിന് ഇത്തരം ധൂർത്തുകൾ ഒഴിവാക്കാനാവില്ലേയെന്നു പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ അദ്ദേഹം ചോദിച്ചു.
അഞ്ചുവർഷം കൊണ്ടു ചെയ്യേണ്ട വ നാലു വർഷംകൊണ്ടു ചെയ്തെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ കാര്യം വ്യക്തമായി- ഇനി ഒന്നും ഈ സർക്കാരിൽ നിന്നു പ്രതീക്ഷിക്കേണ്ട . നാലുവർഷം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി സിപിഎം സർക്കാർ ചെലവിൽ തെരഞ്ഞെടപ്പ് പ്രചാരണത്തിനു തുടക്കമിടുകയാണ്.
പ്രകടനപത്രിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പായില്ലെന്നു മാത്രമല്ല അവയ്ക്ക് കടകവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. മദ്യം കുറയ്ക്കുമെന്നു പറഞ്ഞവരുടെ കാലത്ത് ബാറുകളുടെ എണ്ണം 29ൽ നിന്ന് 605ലേക്ക് കുതിച്ചു കയറി. ബാറുകളിലൂടെ മദ്യം പാഴ്സലായി നല്കാൻ അനുവാദം കൂടി നല്കിയതോടെ കേരളം മദ്യാലയമായി.
16 മെഡിക്കൽ കോളജ് എന്ന യുഡിഎഫിന്റെ ലക്ഷ്യം അട്ടിമറിച്ചശേഷം ഇപ്പോൾ ആരോഗ്യരംഗത്തെ നേട്ടത്തെക്കുറിച്ച് മേനി പറയുന്നു. കാരുണ്യ പദ്ധതി, എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസം, സുകൃതം, ആരോഗ്യകിരണം, നീര തുടങ്ങിയ ഏറ്റവും പ്രയോജനകരമായ പദ്ധതികളെ നിർജീവമാക്കി.
ഇടുക്കി ഡാം, നെടുന്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങി ഓരോ മുൻ സർക്കാരിനും എടുത്തുപറയാൻ വികസനനേട്ടമുണ്ട്. ഈ സർക്കാരിന് അങ്ങനെയൊന്നില്ല. ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന കൊച്ചി സ്മാർട്ട് സിറ്റി ഇന്ന് അനാഥമാണ്. യുഡിഎഫ് സർക്കാരിന്റെ ഏറ്റവും മികച്ച പ്രകടനം നടന്നത് അഞ്ചാം വർഷമാണ്. സുനാമിപോലുള്ള വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് സർക്കാർ നേട്ടങ്ങൾ കൈവരിച്ചത്.
കൊച്ചി മെട്രോയുടെ യുഡിഎഫ് 90 ശതമാനം പൂർത്തിയാക്കിയ പണി ഇടതു സർക്കാർ പൂർത്തിയാക്കി. ഒന്നാംഘട്ട ത്തിലെ പേട്ട- എസ് എൻ ജംഗ്ഷൻ വരെയുള്ള റീച്ചിനും രണ്ടാംഘട്ടത്തിലെ കാക്കനാട്/ തൃക്കാക്കര റീച്ചിനും നടപടിയില്ല.
കൊച്ചി സ്മാർട്ട്സിറ്റിയുടെ കാര്യത്തിൽ ഇടതു സർക്കാരിന്റെ അവഗണനമൂലം ഒന്നാംഘട്ടത്തിനുശേഷം മുന്നോട്ടുപോയില്ല.
വിഴിഞ്ഞം പദ്ധതി 2019 ഡിസംബർ നാലിനു തീരേണ്ട തായിരുന്നു. ഇനി എന്ന് തീരുമെന്ന് അറിയില്ല. പുലിമുട്ടിന്റെ നിർമാണം മൂന്നിലൊന്ന് കഴിഞ്ഞില്ല.
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് യുഡിഎഫ് സർക്കാർ 300 കോടി രൂപ വകയിരുത്തി. റോഡ് റബറൈസ് ചെയ്യുന്ന പദ്ധതിക്ക് രൂപം നല്കി. എന്നാൽ, ഇടതു സർക്കാരിന്റെ കാലത്തു റബർ വില 100 രൂപയ്ക്ക് താഴെ ആയപ്പോഴും വില സ്ഥിരതാ ഫണ്ടായ 150 രൂപയിൽ വർധനയില്ല. 80 കോടി രൂപ കുടിശിക. ഈ സർക്കാരിന്റെ കാലത്തു 31 രാഷ്ട്രീയകൊലപാതകങ്ങളുണ്ടായി.
കഴിഞ്ഞ സർക്കാർ കാരുണ്യ പദ്ധതിയിൽ യിൽ 2015 മേയ് 15 വരെ 86,876 പേർക്ക് 701 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതരമായ 11 ഇനം രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപ വരെ നല്കി. ഇന്നു കാരുണ്യ പദ്ധതി അനിശ്ചിതത്വത്തിൽ. ഹീമോഫീലിയ ബാധിതർ ഉൾപ്പെടെ 40,000 രോഗികൾ ആശങ്കയിലായി. ക്ഷേമപദ്ധതികൾ എല്ലാവർക്കും 1300 രൂപയാക്കി ഏകീകരിച്ചു. ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങിയ പാവപ്പെട്ടവരെ ഒഴിവാക്കി.
എല്ലാവർക്കും പാർപ്പിടം സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ പദ്ധതികളിലൂടെ കഴിഞ്ഞ സർക്കാർ 4,14,552 വീടുകൾ നിർമിച്ചു. പാർപ്പിട മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 3,259 കോടിയാക്കി ഉയർത്തി. മത്സ്യത്തൊഴിലാളികൾക്ക് 19,000 വീടുകൾ നിർമിച്ചു നല്കി. ലൈഫ് മിഷനിലൂടെ 2,19,154 വീടുകളാണു നിർമിച്ചു നല്കിയത്. ഇതിൽ 54,098 വീടുകൾ യുഡിഎഫ് ഏതാണ്ട് പൂർത്തിയാക്കിയവ. ബാക്കിയുള്ള 1,65,056 വീടുകളാണ് എൽഡിഎഫ് പൂർത്തിയാക്കിയതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.