യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
Tuesday, May 26, 2020 1:13 AM IST
അഞ്ചല്‍: യുവതി പാന്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ. അഞ്ചല്‍ ഏറം വെള്ളിശേരില്‍ ഉത്ര പാന്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് (27), സുഹൃത്ത് പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെഎസ് ഭവനില്‍ ചാവരുകാവ് സുരേഷ് (47) എന്നിവർ അറസ്റ്റിലായത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് അത്യപൂർവമായ ഒരു കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സൂരജ് അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ആദ്യം കുറ്റം നിധേഷിച്ച സൂരജ്, തെളിവുകളും ഫോണ്‍ രേഖകള്‍ അടക്കമുള്ളവയും അന്വേഷസംഘം നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് പതിനായിരം രൂപ നല്‍കി സുരേഷില്‍നിന്നു പാമ്പിനെ വാങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഏപ്രില്‍ 24 നാണ് സുരേഷില്‍നിന്ന് സൂരജ് ഉഗ്രവിഷമുള്ള മൂര്‍ഖന്‍പാമ്പിനെ വാങ്ങുന്നത്. കഴിഞ്ഞ ആറിന് അര്‍ധരാത്രി പ്ലാസ്റ്റിക് ജാറില്‍ അടച്ച് ബാഗിലാക്കി ഉത്രയുടെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന പാമ്പിനെ എടുത്ത് ഉത്രയെ കൊത്തിപ്പിക്കുകയായിരു ന്നു. രണ്ടു തവണ പാമ്പിനെ ഉപയോഗിച്ച് കൊത്തിപ്പിച്ച സൂരജ് ഉത്ര മരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പുറത്തിറങ്ങിയ പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാനുള്ള ശ്രമം പാളി.കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.


ഉത്രയുടെ സ്വത്ത് തട്ടിയെടുക്കുക എന്നതായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഫെബ്രുവരിയിലും സുരേഷ് വഴി സൂരജ് അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ വാങ്ങി ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ആശുപത്രിയില്‍ എത്തിച്ചതോടെ ഈ ശ്രമം വിഫലമായി.

മുമ്പു പാമ്പുകടിയേറ്റ ഉത്ര ചികിത്സയ്ക്കുശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കവേയാണ് വീണ്ടും പാമ്പുകടിയേല്‍ക്കുന്നതും മരിക്കുന്നതും. ഇതില്‍ ഉത്രയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായ സംശയമാണു കൊലപാതകത്തിന്‍റെ ചുരുള്‍അഴിയാനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.