അതിജാഗ്രത; സംസ്ഥാനത്ത് ഇന്നലെ 62 പേർക്കു കോവിഡ്
അതിജാഗ്രത;  സംസ്ഥാനത്ത് ഇന്നലെ 62 പേർക്കു കോവിഡ്
Sunday, May 24, 2020 1:15 AM IST
തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ സംസ്ഥാനത്ത് 62 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധയാണിത്.

പതിമ്മൂന്നു പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇവരിൽ ഏഴു പേർ ആരോഗ്യപ്രവർത്തകരാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. 18 പേർ വിദേശത്തുനിന്നും 31 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. പുറത്തുനിന്നുള്ളവർ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നതോടെ കോവിഡിന്‍റെ മൂന്നാം വരവ് കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും, കൂടുതൽ ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ രോഗം ബാധിച്ചത് ആശങ്ക കൂട്ടുന്നു.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ: മഹാരാഷ്‌ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്- രണ്ട്, കർണാടകം-രണ്ട്, ഉത്തർപ്രദേശ്- ഒന്ന്, ഡൽഹി- ഒന്ന്.

രോഗം സ്ഥിരീകരിക്കപ്പെട്ട ആരോഗ്യപ്രവർത്തകരിൽ മൂന്നു പേർ പാലക്കാട് ജില്ലയിലും രണ്ടു പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുമാണ്.

കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ ചികിത്സയിലിരുന്ന ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇനി ചികിത്സയിലുള്ളത് 275 പേർ. 515 പേർ ഇതുവരെ രോഗമുക്തി നേടി.

സംസ്ഥാനത്ത് 91,084 പേർ നിരീക്ഷണത്തിലാണ്. 90,416 പേർ വീട്, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലും 668 പേർ ആശുപത്രികളിലും. 182 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

പാലക്കാട് -19 പേർ, കണ്ണൂർ- 16, മലപ്പുറം -എട്ട്, ആലപ്പുഴ- അഞ്ച്, കോഴിക്കോട്, കാസർഗോഡ് - നാലു വീതം, കൊല്ലം -മൂന്ന്, കോട്ടയം- രണ്ട്, വയനാട് - ഒന്ന്.

പുതിയ ഹോട്ട്സ്പോട്ടുകൾ

പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുനിസിപ്പാലിറ്റി, ചെന്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
ഇതോടെ ആകെ 37 ഹോട്ട്സ്പോട്ടുകൾ.

പാലക്കാട്ട് നിരോധനാജ്ഞ 

പാലക്കാട്: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതലാണു പ്രാബല്യത്തിൽ വരിക. അനാവശ്യമായി പുറത്തിറങ്ങിയാലും ക്വാറന്‍റൈൻ നിർദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകും. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കു പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കും. ഇന്നു ചെറിയ പെരുന്നാൾ ആയതിനാലാണു നാളെ മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.