ഇന്നലെ 42 പേർക്കു കോവിഡ് ; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ
ഇന്നലെ 42 പേർക്കു കോവിഡ് ; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ
Saturday, May 23, 2020 1:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഇന്നലെ റിക്കാർഡ്. 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ എണ്ണമാണിത്. മാർച്ച് 27ന് 39 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ -12, കാസർഗോഡ്- 7, കോഴിക്കോട്, പാലക്കാട്- അഞ്ചു വീതം, തൃശൂർ, മലപ്പുറം - നാലു വീതം, കോട്ടയം -2, പത്തനംതിട്ട, കൊല്ലം, വയനാട് - ഒന്നു വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്ത് ഇതുവരെ 732 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ കോഴിക്കോട്ടെ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടും. മഹാരാഷ്‌ട്രയിൽനിന്നു വന്ന 21 പേർ ഇന്നലെ രോഗബാധിതരായി. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വന്ന ഓരോരുത്തർക്കും രോഗമുണ്ട്. കണ്ണൂരിൽ ഒരാൾക്കു സന്പർക്കത്തിലൂടെ രോഗം ബാധിച്ചു. വിദേശത്തുനിന്നു വന്നവരാണ് 17 പേർ.

കണ്ണൂരിലും മലപ്പുറത്തും 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട്ട് 26ഉം കാസർഗോട്ട് 21 ഉം കോഴിക്കോട് 19ഉം തൃശൂരിൽ 16ഉം പേരും ചികിത്സയിൽ കഴിയുന്നു. 84,258 പേർ സംസ്ഥാനത്തു നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 28 ഹോട്ട്സ്പോട്ടുകളാണുള്ളത്.



ഇതുവരെ എത്തിയത് 91,344 പേർ

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി കേരളത്തിൽ മടങ്ങിയെത്തിയത് 91,344 പേർ. ഇവരിൽ 2961 ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉൾപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയത് 82,299 പേരാണ്. 43 വിമാനങ്ങളിലായി 9367 പേരും എത്തിച്ചേർന്നു. വിദേശത്തുനിന്ന് എത്തിയവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്‍റൈനിൽ കഴിയുന്നുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.