പായിപ്പാട് സംഭവം: പ്രതികളെ രക്ഷിക്കാൻ ശ്രമം
പായിപ്പാട് സംഭവം: പ്രതികളെ രക്ഷിക്കാൻ ശ്രമം
Saturday, April 4, 2020 12:44 AM IST
ചങ്ങനാശേരി: പായിപ്പാട്ട് അതിഥി ത്തൊഴിലാളികൾ സംഘടിച്ചു തെരുവിലിറങ്ങിയിട്ട് ആറു ദിവസം പിന്നിടുന്പോൾ അന്വേഷണം ഇഴയുന്നു. കോവിഡ് -19നെ തുടർന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മൂവായിരത്തോളം വരുന്ന അതിഥിത്തൊഴിലാളികൾ സംഘടിച്ചതിനു പിന്നിൽ ഗൂഢാലോചനയുള്ളതായി സംഭവസ്ഥലം സന്ദർശിച്ച മന്ത്രി തിലോത്തമനും ഉദ്യോഗസ്ഥ മേധാവികളും ആരോപിക്കുകയും ഗൂഢാലോചന ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്‍റെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാരുൾപ്പെടെ 12 അംഗ സംഘമാണു കേസ് അന്വേഷണം നടത്തുന്നത്. എന്നാൽ, ഇപ്പോൾ ആസൂത്രിതമായ ഗൂഢാലോചനകളുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന നിലപാടിലേക്കു നീങ്ങുകയാണ് പോലീസ്.


ലോക്ക് ഡൗണ്‍ മൂലം വെള്ളവും ആഹാരവും ലഭിക്കാതിരിക്കുമോ എന്ന ആശങ്ക ഉയർത്തുകയും നാട്ടിലേക്കു പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും മാത്രമാണു തൊഴിലാളികൾ ചെയ്തതെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളിലെ അതിഥിത്തൊഴിലാളികളിൽനിന്നും വാർത്താ ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ലഭിച്ച വിവരങ്ങളിൽനിന്നുമാണ് ഇവർ സംഘടിച്ചതെന്നാണ് പോലീസിന്‍റെ പുതിയ നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥിത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവരിൽനിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാലു തൊഴിലാളികളെക്കൂടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.