കർണാടക അതിർത്തിയിൽ മലയാളികളുടെ കൃഷിയിടങ്ങളിൽ അതിക്രമം
Saturday, April 4, 2020 12:30 AM IST
ഇരിട്ടി: കേരളത്തോടുചേർന്ന കർണാടകയുടെ വിവിധ മേഖലകളില്‍ മലയാളി കർഷകരുടെ കൃഷിയിടങ്ങളില്‍ അതിക്രമം. ഇഞ്ചിക്കൃഷിക്കു പുതയിടാനായി കൃഷിയിടങ്ങളിലിറക്കിയ 12 ലോഡ് കരിമ്പിൻചണ്ടി തീയിട്ടു നശിപ്പിച്ചു. വയനാടുമായി അതിരിടുന്ന മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ടയില്‍ കൃഷി നടത്തുന്ന കോളയാട് സ്വദേശി എം.പി. ഉദയഭാനു, എറണാകുളത്തെ ഐസക് ജോഷി എന്നിവരുടെ കൃഷിയിടങ്ങളില്‍ ഇറക്കിയിട്ടിരുന്ന കരിമ്പിൻചണ്ടിയാണു കത്തിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അതിക്രമം. ഇവിടെ ഇരുവർക്കുമായി 35 ഏക്കറോളം സ്ഥലമുണ്ട്. ലോഡിന് 12,500 രൂപ നിരക്കില്‍ ഇറക്കിവച്ചതാണിത്. ഇതിനടുത്തുതന്നെ മറ്റൊരു മലയാളി കർഷകന്‍റെ ആറേക്കറോളം കൃഷിയിടത്തിലെ ജലസേചന ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

സ്ഥലം പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന നിരവധി മലയാളി കർഷകര്‍ ഈ മേഖലയിലുണ്ട്. കൃഷിയിടങ്ങളില്‍ കൂടാരം കെട്ടിയും താത്കാലിക ഷെഡുണ്ടാക്കിയും താമസിക്കുന്ന മലയാളികള്‍ ഏറെ ഭീഷണി നേരിടുകയാണ്. പുറത്തിറങ്ങാന്‍പോലും ഇവർ ഭയപ്പെടുന്നു. ഇവിടങ്ങളിലെ ബൂത്തുകളിൽ നല്കുന്ന വെള്ളംപോലും എടുക്കാൻ മലയാളികളെ അനുവദിക്കുന്നില്ല. എച്ച്ഡി കോട്ട, നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പ്പേട്ട താലൂക്കുകളിലും തൊട്ടടുത്ത ജില്ലയായ ചാമരാജനഗറിലും മറ്റുമായി രണ്ടായിരത്തിലേറെ ഏക്കറിലായി ആയിരത്തിലേറെ മലയാളികള്‍ കൃഷിചെയ്യുന്നുണ്ട്.


ഇഞ്ചിയും വാഴയുമാണ് പ്രധാന കൃഷി. ഏക്കര്‍കണക്കിനു പ്രദേശത്ത് കൃഷിചെയ്ത വാഴക്കുലകള്‍ മുഴുവന്‍ വിളവെടുക്കാനാകാതെ പഴുത്തു നശിക്കുന്നതായും കർഷകര്‍ പറയുന്നു. ലോക്ക് ഡൗണിന്‍റെ പേരുപറഞ്ഞ് കേരളത്തിലേക്കുള്ള അതിർത്തികൾ കർണാടക മണ്ണിട്ട് അടച്ചതിനെതിരേ കേരളം കോടതിയെ സമീപിച്ചതും കർണാടകയിലെ ഭരണകക്ഷിനേതാക്കൾ നടത്തുന്ന കേരളവിരുദ്ധ പ്രസ്താവനകളുമാണ് ആക്രമണങ്ങൾക്ക് അവിടത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.