ഏഴു ജില്ലകൾ ഹോട്ട് സ്പോട്ട് പട്ടികയിൽ
ഏഴു ജില്ലകൾ ഹോട്ട് സ്പോട്ട് പട്ടികയിൽ
Friday, April 3, 2020 1:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകൾ കോവിഡ്-19 വൈറസിന്‍റെ ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത്. കേന്ദ്ര പട്ടികയിലുണ്ടായിരുന്ന പത്തനംതിട്ടയെ ഒഴിവാക്കി.

ഇന്നലെ 21 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ എട്ടു പേർക്കും ഇടുക്കിയിൽ അഞ്ചു പേർക്കും കൊല്ലത്തു രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഒൻപതു പേർ വിദേശത്തുനിന്നും രണ്ടുപേർ നിസാമുദീനിൽനിന്നും ഒരാൾ ഗുജറാത്തിൽനിന്നും വന്നതാണ്. തബ്‌ലീഗിൽ പങ്കെട‌ുത്ത ഇടുക്കി, കൊല്ലം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപതു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 286 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 256 പേരാണ്.


1,65,934 പേർ നിരീക്ഷണത്തിലാണ്. 1,65,291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലും. 145 പേരെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 8456 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 7622 സാന്പിളുകൾ നെഗറ്റീവ് ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.