കര്‍ണാടക സര്‍ക്കാരിനെ വിമർശിച്ചു കേരള ഹൈക്കോടതി
കര്‍ണാടക സര്‍ക്കാരിനെ വിമർശിച്ചു കേരള ഹൈക്കോടതി
Friday, April 3, 2020 12:46 AM IST
കൊച്ചി: കൊറോണ ഭീതിയെത്തുടര്‍ന്നു കേരള- കര്‍ണാടക അതിര്‍ത്തി അടച്ച നടപടിയിൽ കര്‍ണാടക സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രോഗികളെ കൊണ്ടുപോകാന്‍പോലും കഴിയാത്ത വിധം അതിര്‍ത്തി അടച്ച നടപടി മനുഷ്യത്വ രഹിതമാണെന്നു പറഞ്ഞ ഡിവിഷന്‍ ബെഞ്ച് പൗരന്‍റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതു മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും കുറ്റപ്പെടുത്തി.

കര്‍ണാടക സർക്കാർ അടച്ച അതിർത്തി റോഡ് തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയ ഉത്തരവിലാണു ഹൈക്കോടതി വിമര്‍ശനം. സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഭരണഘടന പൗരന് ഉറപ്പുനല്‍കുന്നുണ്ട്. കേരളത്തിലുള്ള വ്യക്തിയാണെന്ന കാരണത്താല്‍ ചികിത്സ തേടാനോ അവശ്യസാധനങ്ങള്‍ വാങ്ങാനോ അടുത്ത സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതു തടയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേശീയപാതയാണു കര്‍ണാടക സര്‍ക്കാര്‍ അടച്ചത്. ഇതിന്‍റെ നിയന്ത്രണം ദേശീയപാത അഥോറിറ്റിക്കാണ്. ആ നിലയ്ക്കാണ് അതിര്‍ത്തി തുറന്നുനല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.


കേരള ഹൈക്കോടതിയുടെ അധികാരപരിധിക്കു പുറത്തുള്ള നടപടിയായതിനാൽ കര്‍ണാടക സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന കര്‍ണാടക എജി പ്രഭുലിംഗ് കെ. നാവദ്ഗിയുടെ വാദത്തെയും ഹൈക്കോടതി വിമര്‍ശിച്ചു.

രാജ്യത്തെ ഏതെങ്കിലുമൊരു ഹൈക്കോടതി മറ്റൊരു സംസ്ഥാനത്തിന്‍റെ നടപടി നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാല്‍ ഭരണഘടനാപരമായി അതു പാലിക്കാന്‍ ആ സംസ്ഥാനത്തിനു ബാധ്യതയുണ്ട്. സംസ്ഥാന പരിധിക്കു പുറത്തുള്ളതാണെന്ന കാരണത്താല്‍ മറ്റു കോടതി നല്‍കുന്ന ഉത്തരവുകളെ മാനിക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ എവിടെയും ജീവിക്കുന്ന പൗരന്‍റെ അവകാശങ്ങള്‍ സംസ്ഥാന ഭേദമില്ലാതെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.