കോവിഡ് സംസ്ഥാനത്തു നിയന്ത്രണ വിധേയമെന്നു മന്ത്രിസഭാ വിലയിരുത്തൽ
കോവിഡ് സംസ്ഥാനത്തു നിയന്ത്രണ  വിധേയമെന്നു മന്ത്രിസഭാ വിലയിരുത്തൽ
Thursday, April 2, 2020 1:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമെന്നു മന്ത്രിസഭയുടെ വിലയിരുത്തൽ. എന്നാൽ, ചെറുകിട മത്സ്യബന്ധന മേഖല അടക്കം ഏതാനും അസംഘടിത മേഖലകളിൽ ഒഴികെ മറ്റൊരിടത്തും നിയന്ത്രണത്തിൽ ഇളവു നൽകേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. ഒരാഴ്ചകൂടി രോഗവ്യാപന ഭീതി ദേശീയ തലത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും നിയന്ത്രണങ്ങൾ കൂടുതൽ ക൪ക്കശമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയെ അറിയിച്ചു.

സംസ്ഥാനത്ത് മാർച്ച് 31 വരെയാണ് കർശനനിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതനുസരിച്ചു കേരളവും മുന്നോട്ടുപോകുകയാണ്. ഈ മാസം 14 വരെ തുടരുന്ന നിയന്ത്രണത്തിനായി പ്രത്യേക ഉത്തരവ് ഇറക്കേണ്ടതില്ലെന്നും മന്ത്രിസഭ വിലയിരുത്തി. റോഡുകളിൽ തിരക്കു വ൪ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കൂടുതൽ കർക്കശമാക്കാൻ പോലീസിനു നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

കോവിഡ് സംസ്ഥാനത്തു നിയന്ത്രണവിധേയമാണ്. ഡൽഹി നിസാമുദീനിൽ നടന്ന തബ‌്‌ലീഗ് സമ്മേളനത്തിൽ കേരളത്തിൽനിന്നു മുന്നൂറിലേറെപ്പേർ പങ്കെടുത്തതായാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇവരെയും ഇവർ ഇടപെട്ടവരെയും നിരീക്ഷണത്തിലേക്കും സ്രവ പരിശോധനയിലേക്കും കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോത്തൻകോട്ട് മരിച്ചയാളുമായി ബന്ധപ്പെട്ടവരുടെ പട്ടികയും തയാറാക്കിവരുന്നു.


സമൂഹവ്യാപന ഭീഷണിയുടെ സാഹചര്യം ഇതുവരെയായിട്ടില്ലെങ്കിലും ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ സ്ഥിതി ആശങ്കാജനകമാകും. അസംഘടിത മേഖലയിൽ അത്യാവശ്യമുള്ള ചില ഇളവുകളാകാം.

മത്സ്യലേലം ഒഴിവാക്കിയെങ്കിലും ചെറുകിട മത്സ്യവ്യാപാരികളെ സഹായിക്കാനായി പ്രത്യേക സോഫ്റ്റ്‌വേറുണ്ടാക്കി ഇ-ലേലത്തിനുള്ള നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിസഭയെ അറിയിച്ചു.

ലോക്ക് ഡൗൺ കാലത്തെ സൗജന്യറേഷൻ ഭക്ഷ്യധാന്യ വിതരണ നടപടികളും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം വിശദമായി വിലയിരുത്തി.

കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.