വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹർജികൾ പരിഗ‍ണിക്കും
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹർജികൾ പരിഗ‍ണിക്കും
Wednesday, April 1, 2020 12:12 AM IST
കൊച്ചി: ലോക്ക് ഡൗണിൽ അഭിഭാഷകരും ജഡ്ജിമാരും സ്വന്തം വീടുകളില്‍തന്നെ കഴിയുകയാണെങ്കിലും അടിയന്തര സ്വഭാവമുള്ള ഹര്‍ജികള്‍ ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിഗണിക്കുന്നു. തിങ്കളാഴ്ച മുതലാണ് ഇത് ആരംഭിച്ചത്. ഇന്നലെ മാത്രം അഞ്ചു കേസുകൾ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു.

ജാമ്യാപേക്ഷകളും റിമാന്‍ഡ് അപേക്ഷകളും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പരിഗണിക്കാന്‍ സെഷന്‍സ് കോടതികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ സെഷന്‍സ് കോടതികളും ഇതേതരത്തില്‍ ഹര്‍ജികള്‍ പരിഗണിക്കും. കോടതി പരിഗണിക്കേണ്ട വിഷയം ഒരു കുറിപ്പായി ഇ മെയില്‍ ചെയ്ത് മുന്‍കൂര്‍ അനുമതി വാങ്ങണം. ഹര്‍ജി എപ്പോള്‍ പരിഗണിക്കുമെന്നത് അനുമതി നല്‍കിക്കൊണ്ടുള്ള മറുപടിയിലുണ്ടാകും. ഇതില്‍ പറയുന്ന സമയത്ത് അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരാകണം.


വീഡിയോ കോണ്‍ഫറന്‍സിംഗിനായി സൂം ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. 2 ജി കണക‌്ഷനിലും മികച്ചതരത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ഈ ആപ്ലിക്കേഷന്‍ തെരഞ്ഞെടുത്തത്. 100ഓളം പേര്‍ക്ക് ഇതിലൂടെ സിറ്റിംഗില്‍ പങ്കെടുക്കാം. കോടതി മുറിയിലെന്നപോലെ പെരുമാറ്റച്ചട്ടമുണ്ടെങ്കിലും ഹാജരാകുന്ന അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കണമെന്നു നിര്‍ബന്ധമില്ല.
കേരള-കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ പ്രഭുലിംഗ് കെ. നാവദ്ഗി ഉള്‍പ്പെടെ ഇന്നലെ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായി വാദിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.