അതിഥിത്തൊഴിലാളികൾ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിൽ
അതിഥിത്തൊഴിലാളികൾ  ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിൽ
Monday, March 30, 2020 1:00 AM IST
ചങ്ങനാശേരി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി.

ഇന്നലെ രാവിലെ മുതൽ വിവിധ ക്യാന്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്‌ടർ പി.കെ. സുധീർ ബാബു പറഞ്ഞു.

ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തൃക്കൊടിത്താനം സിഐ സാജു വർഗീസിന്‍റെ നേതൃത്വത്തിൽ പോലീസ് എത്തിയെങ്കിലും പിരിച്ചുവിടാനായില്ല.

ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയിട്ടും പ്രതിഷേധം അവസാനിച്ചില്ല. ആവശ്യങ്ങൾ മനസിലായെന്നും ക്യാന്പിലേക്കു പിന്മാറണമെന്നും ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ് ഹിന്ദിയിലും ബംഗാളി ഭാഷയിലും പരിഭാഷകനെകൊണ്ട് മൈക്കിൽ അനൗണ്‍സ് ചെയ്തെങ്കിലും പ്രകടനക്കാർ പിന്മാറിയില്ല.

തിരുവല്ല നഗരസഭാ പരിധിയിലെ വിവിധ ക്യാന്പുകളിലെ കൂടുതൽ പേർ കവലയിലേക്ക് എത്തിയതു സംഘർഷം വർധിപ്പിച്ചു. സ്ഥിതിഗതികൾ വഷളായതിനെത്തുടർന്നു സർക്കാർ നിർദേശപ്രകാരം കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ കോട്ടയത്തെത്തി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവുമായി ചർച്ചനടത്തി.


1.30നു കോട്ടയം ജില്ലാ കളക്ടർ പി.കെ. സുധീർബാബു, പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, ജില്ലാ ലേബർ ഓഫീസർ വിനോദ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ബിനു, ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ് എന്നിവർ സംഭവസ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി.

മുഴുവൻ തൊഴിലാളികൾക്കും ആവശ്യമായ ആഹാരസാധനങ്ങളും വെള്ളവും ചികിത്സയും നൽകുമെന്ന് അധികാരികൾ ഉറപ്പുനൽകി. ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാൽ തൊഴിലാളികളെ ബംഗാളിലേക്കു തിരിച്ചയയ്ക്കാനാവില്ലെന്നും ലോക്ക് ഡൗണ്‍ പിൻവലിക്കുന്ന മുറയ്ക്കു സാഹചര്യമൊരുക്കുമെന്നും ജില്ലാ കളക്ടർ ഉറപ്പു നൽകി. ലോക്ക് ഡൗൺ ലംഘിച്ച 2000 ത്തോളം തൊഴിലാളികൾക്കെതിരേ കേസെടുത്തു.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ചില വാട്ട്സ് ആപ് സന്ദേശങ്ങളെത്തുടർന്നാണ് തൊഴിലാളികൾ സംഘടിച്ചതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

മന്ത്രി തിലോത്തമൻ പായിപ്പാട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവരുടെ രുചിക്കിണങ്ങിയ ആഹാരസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് സംസ്ഥാന സർക്കാർ നൽകുമെന്നു ചങ്ങനാശേരി ടിബിയിൽ നടന്ന ചർച്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.