കൊറോണ പ്രതിരോധം: സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്ന് കെജിഎംഒഎ
കൊറോണ പ്രതിരോധം: സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്ന് കെജിഎംഒഎ
Monday, March 30, 2020 12:56 AM IST
തിരുവനന്തപുരം: ലോകമെന്പാടും കൊറോണ രോഗബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ആശുപത്രികളിൽ സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കണമെന്ന് കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ).

ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കോറോണ വൈറസിന്‍റെ സാമൂഹികവ്യാപന സാധ്യത പൂർണമായും തള്ളിക്കളയാനാകില്ല. അതുകൊണ്ട് രോഗീപരിചരണം നടത്തുന്ന എല്ലാ ജീവനക്കാരും കേരള സർക്കാർ നിശ്ചയിച്ചിട്ടുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളായ എൻ 95 മാസ്ക്, 3 ലയർ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, പല ആശുപത്രികളിലും ഇത്തരം ഉപകരണങ്ങളുടെ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. തന്മൂലം അടിയന്തര ഘട്ടങ്ങളിൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രോഗികളെ പരിചരിക്കുവാൻ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ നിർബന്ധിതരായി തീരും. അങ്ങനെ സംഭവിച്ചാൽ അത് ജീവനക്കാരുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ സഹപ്രവർത്തകരുടെയും അവർ തുടർന്ന് പരിശോധിക്കുന്ന മറ്റു രോഗികളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ആശുപത്രിയുടെ പ്രവർത്തനം തന്നെ സ്തംഭിക്കുകയും ചെയ്യും. ഇത് ഒരു പ്രദേശത്തെ മുഴുവൻ രോഗത്തിന്‍റെ പിടിയിലാക്കാൻ സാധ്യതയുണ്ട്.

സമൂഹത്തിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ദുർവ്യയം ചെയ്യപ്പെടാതിരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും മുഖ്യമന്ത്രിക്കു സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു.

ഒരു ആരോഗ്യ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഒരുമിച്ചു ജോലി ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ, ഒരു ജീവനക്കാരന് കൊറോണ പിടിപെട്ടാൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ക്വാറന്‍റൈനിൽ പോവുകയും ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. ഇതിനു പരിഹാരമായി അന്തർദേശീയ തലത്തിൽ ഫലപ്രദമായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് മൂന്നു പാളി സംവിധാനം. നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളിലും ഈ സംവിധാനം ഉടനടി നടപ്പിലാക്കേണ്ടതുണ്ട്. നിലവിൽ പ്രവർത്തനക്ഷമരായ ഡോക്ടർമാർക്കും ഇതര ജീവനക്കാർക്കും പിൻവാങ്ങേണ്ടി വന്നാൽ അവരുടെ സ്ഥാനം ഏറ്റെടുക്കാൻ ഒരു റിസർവ് പൂൾ കരുതേണ്ടതും അത്യാവശ്യമാണ്.


ലോക്ക്ഡൗണ്‍ നിലവിലുള്ള സാഹചര്യത്തിൽ ദൂരസ്ഥലങ്ങളിൽ അകപ്പെട്ടുപോയ പല ജീവനക്കാർക്കും ജോലിക്ക് ഹാജരാകാൻ പറ്റാത്ത അവസ്ഥയുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു കൂട്ടം ജീവനക്കാർക്ക് രോഗീപരിചരണം ഒഴിവാക്കേണ്ടതായും വരുന്നുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ലഭ്യമാക്കുകയും വേണം. താത്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുമെന്ന തീരുമാനമുണ്ടായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ഈ സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങളും ലോക്ക്ഡൗണും ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആശുപത്രികളുടെ ഒപി സമയം കുറച്ച് കൊറോണ പ്രതിരോധത്തിനും നിരീക്ഷണത്തിനും കൂടുതൽ പ്രാധാന്യം നൽകണം. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുവാൻ നടപടി സ്വീകരിക്കുകയും വേണമെന്നും കെജിഎംഒഎ സമർപ്പിച്ച നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.