അമിത്ഷാ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
അമിത്ഷാ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
Monday, March 30, 2020 12:15 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു കർണാടക വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. കാസർഗോട്ടു നിന്ന് മംഗലാപുരത്തിനു പോകേണ്ടതിന്‍റെ അനിവാര്യതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.

കാസർഗോഡ് ജില്ലയിലെ അനേകമാളുകൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികൾക്കുപോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ജനജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.


തലശേരി - കൂർഗ് റോഡ് കണ്ണൂർ ജില്ലയിൽനിന്ന് കർണാടകയിലേക്കുള്ള പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂർ ജില്ലയും കർണാടകവുമായുള്ള ബന്ധം അറുത്തു മാറ്റുന്നതിന് തുല്യമാണ് എന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണത്.

കാര്യങ്ങൾ വിശദമായി മനസിലാക്കിയ ആഭ്യന്തരമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.