മുത്തങ്ങ ചെക്പോസ്റ്റിലെ നിയന്ത്രണം; അവശ്യവസ്തു നീക്കം അവതാളത്തിലായി
മുത്തങ്ങ  ചെക്പോസ്റ്റിലെ നിയന്ത്രണം; അവശ്യവസ്തു നീക്കം  അവതാളത്തിലായി
Sunday, March 29, 2020 12:39 AM IST
കൽപ്പറ്റ: പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നതിനായി കേരളത്തിൽനിന്നു മുത്തങ്ങ ചെക്പോസ്റ്റു കടക്കാൻ പ്രതിദിനം അനുമതിയുള്ളത് 60 വാഹനങ്ങൾക്കു മാത്രം. ഇതു കർണാടകയിൽനിന്നു കേരളത്തിലേക്കുള്ള അവശ്യവസ്തു വരവിനെ ബാധിച്ചു.

ചരക്കുകൾ കൊണ്ടുവരുന്നതിനു ഹെവി, മീഡിയം ഒഴികെയുള്ള വാഹനങ്ങളെ കർണാടക അനുവദിക്കുന്നില്ല. കഴിഞ്ഞയാഴ്ച മുത്തങ്ങയിൽ ചേർന്ന വയനാട്, ചാമരാജ്നഗർ ജില്ലാ കളക്ടർമാരുടെയും ഇരുജില്ലകളിലെയും പോലീസ് മേധാവികളുടെയും യോഗത്തിലാണ് ദിവസം 60 വാഹനങ്ങൾക്കു പെർമിറ്റ് അനുവദിച്ചാൽ മതിയെന്ന തീരുമാനമുണ്ടായത്.

നൂൽപ്പുഴ വില്ലേജ് ഓഫീസിൽനിന്ന് അനുവദിക്കുന്ന ഒന്നു മുതൽ 60 വരെ നമ്പരിട്ട പാസുകളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവറെയും സഹായിയെയും ആരോഗ്യപ്രവർത്തകർ പരിശോധിച്ച് കോവിഡ് ലക്ഷണങ്ങളില്ലെന്നു സാക്ഷ്യപ്പെടുത്തണം.

തുടർന്ന് ആർടിഒയുടെ കാര്യാലയത്തിലെത്തി പാസിൽ മുദ്രപതിച്ചാണ് വാഹനങ്ങൾ അതിർത്തികടക്കേണ്ടത്. കർണാടക ചെക്പോസ്റ്റിൽ പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഓരോ വാഹനവും പരിശോധിക്കുന്നുണ്ട്.


ദിവസം 60 വാഹനങ്ങൾ എന്നത് അപര്യാപ്തമാണെന്നും കൂടുൽ വാഹനങ്ങൾക്കു പെർമിറ്റ് നൽകുന്നതിനു സർക്കാർ ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാണ്.

റോഡിൽ ഏഴടിയോളം ഉയരത്തിൽ മണ്ണ്

കാട്ടിക്കുളം: വയനാട്ടിലെ കർണാടക - കേരള അതിർത്തിയായ തോൽപ്പെട്ടി ചെക്പോസ്റ്റിൽനിന്ന് 50 മീറ്റർ മാറി ഏഴടിയോളം ഉയരത്തിൽ മണ്ണിട്ടു റോഡു തടഞ്ഞത് കർണാടകയിൽനിന്നു വയനാട്ടിലേക്കുള്ള അവശ്യവസ്തു നീക്കം അവതാളത്തിലാക്കി.

വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് കർണാടക പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡ് മണ്ണിട്ടു തടഞ്ഞത്.

ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നു തോൽപ്പെട്ടി വഴി ചെറുവാഹനത്തിനുപോലും വയനാട്ടിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടായിട്ടും റോഡ് തടസം നീക്കാൻ കർണാടക കൂട്ടാക്കുന്നില്ല. ഇതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. റോഡിലെ മണ്ണു നീക്കിയാൽ മാത്രമേ മാനന്തവാടി ഭാഗത്തുനിന്നു തോൽപ്പെട്ടി വഴി കർണാടകയിലേക്കു ഗതാഗതം സാധ്യമാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.