കോവിഡ് 19 ബാധിതൻ മരിച്ചാൽ എന്തു ചെയ്യണം?
കോവിഡ് 19 ബാധിതൻ മരിച്ചാൽ എന്തു ചെയ്യണം?
Sunday, March 29, 2020 12:39 AM IST
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ചു മരണമുണ്ടായാൽ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ഈ രോഗം ബാധിച്ചു മരിച്ചാല്‍ മൃതദേഹത്തില്‍നിന്നു വളരെപ്പെട്ടെന്നു രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൃതദേഹം നേരിട്ടു കാണാനോ സംസ്കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ്-19 ബാധിച്ച രോഗി മരിച്ചാൽ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ചു പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം.
മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികള്‍ നിയോഗിക്കണം.

മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്‍റ്) കിറ്റ് ഉപയോഗിക്കണം.

സംസ്കാര വേളയില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം.

ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്കരിക്കേണ്ട സ്ഥലത്തെത്തിക്കണം. സംസ്കാര ചടങ്ങ് പൂര്‍ത്തിയായ ശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രച്ചര്‍ അണുവിമുക്തമാക്കണം.


കോവിഡ് 19 അണുബാധ മൂലം മരിച്ച ആളിന്‍റെ മൃതദേഹം അടുത്തുനിന്നു കാണരുത്. നിശ്ചിത അകലത്തിലുള്ള അന്ത്യകര്‍മങ്ങള്‍ കുഴപ്പമില്ലെങ്കിലും ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

സംസ്കരിക്കുന്ന സ്ഥലത്തു വളരെ കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാംതന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം.

മൃതദേഹങ്ങളില്‍നിന്നുള്ള അണുബാധ തടയാനായി വളരെ ആഴത്തില്‍ കുഴിയെടുത്തു സംസ്കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും ഉദ്യോഗസ്ഥര്‍ നേരിട്ടു നല്‍കും.

സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങളനുസരിച്ചു വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.