ഇന്ത്യയിൽ നിർത്തലാക്കിയത് എഴുന്നൂറോളം വിമാനങ്ങൾ
ഇന്ത്യയിൽ നിർത്തലാക്കിയത് എഴുന്നൂറോളം  വിമാനങ്ങൾ
Sunday, March 29, 2020 12:00 AM IST
കൊണ്ടോട്ടി: കോവിഡ്-19നെ തുടർന്നു ഇന്ത്യയിൽ വ്യോമ ഗതാഗതം അടച്ചതോടെ സർവീസ് നിർത്തിയത് 33 വിമാന കമ്പനികളുടെ എഴുന്നൂറോളം വിമാനങ്ങൾ. ഇവയിൽ ഏഴു വിമാന കമ്പനികളുടേതു മാത്രമായി 638 വിമാനങ്ങൾ ആഭ്യന്തര-രാജ്യാന്തര സർവീസുകൾ നടത്തുന്നവയായിരുന്നു. മറ്റുള്ള 26 വിമാന കമ്പനികൾക്ക് ഒന്നു മുതൽ മൂന്നു വരെ വിമാനങ്ങൾ മാത്രമാണുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനങ്ങളുള്ളത് ഇൻഡിഗോ എയർ വിമാന കമ്പനിക്കാണ്. ഇൻഡിഗോയ്ക്ക് മാത്രമായി 260 വിമാനങ്ങളാണ് വിവിധ വിമാനത്താവളങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നത്. രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യക്ക് 124 വിമാനങ്ങളും എയർഇന്ത്യ എക്സ്പ്രസിനു 23 വിമാനങ്ങളുമാണ് സ്വന്തമായുള്ളത്. സ്പൈസ് ജെറ്റിനു 117 വിമാനങ്ങളും ഗോ എയർ 58, എയർ ഏഷ്യ 30, വിസ്താര 26 വിമാനങ്ങളും സ്വന്തമായുണ്ട്. ഇവയും നിർത്തലാക്കി. മറ്റ് 26 വിമാന കമ്പനികളിൽ മൂന്നെണ്ണം ചരക്കു വിമാനങ്ങളാണ്.

സർവീസുകൾ നിർത്തിയതോടെ വിമാനങ്ങളിൽ മിക്കതും വിമാനത്താവളങ്ങളിൽ തന്നെയാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതോടെ പാർക്കിംഗ് ഇനത്തിൽ വിമാന കമ്പനികൾ വിമാനത്താവളങ്ങൾക്കു കനത്ത നിരക്ക് നൽകേണ്ടിവരും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഹാങ്കറിലേക്കു മാറ്റിയ വിമാനങ്ങളുമുണ്ട്.

വിദേശ രാജ്യങ്ങളിലെ വിമാനങ്ങൾ പൂർണമായും ഇന്ത്യയിൽനിന്ന് അതതു രാജ്യങ്ങളിലേക്കുതന്നെ മാറ്റിയിട്ടുണ്ട്. കാൽ നൂറ്റാണ്ടിനു ശേഷം വ്യോമയാന പാത കൊട്ടിയടക്കുന്നത് രാജ്യത്ത് ഇതാദ്യമായണ്. 1994-ൽ പ്ലേഗ് പടർന്നതിനെ തുടർന്നു രണ്ടാഴ്ച വിമാന സർവീസുകൾ നിർത്തിയിരുന്നു. ഇന്ത്യയിൽനിന്നു സ്വദേശത്തും വിദേശത്തുമായി എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യാ എക്സപ്രസ്, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഏഷ്യ, വിസ്താര, എല്ലൈൻസ് എയർ, ന്യൂ ജെറ്റ്, എയർ ഒഡീഷ, ലുവായ് എയർ, സുപ്രീം എയർലെൻസ്, വെഞ്ചുറ എയർലൈൻസ്, സ്റ്റൂ എയർ, ബ്ലൂ ഡാർട്ട് ഏവിയേഷൻ, ക്വിക് ജെറ്റ് എയർലൈൻസ്, ഛത്തീസ്ഗഡ് എയർ ലിങ്ക്, ക്ലബ് വണ്‍ എയർ, കോണ്‍ഫിഡേറ്റ് എയർലെൻസ്, ഡെക്കാണ്‍ ചാർട്ടർ, എയർ ഡെക്കാൻ,ഫ്ളൈ ഡിവൈൻ, ഗോവത്ത് ഏവിയേഷൻ, ഗ്ലോബൽ വെക്ട ഹെലികോർപ്പ്, ജാക്സണ്‍ എയർലൈൻസ്, ജൽ ഹാൻഡ്,പവൻ ഹാൻഡ്, സ്പരിറ്റ് എയർ, താജ് എയർ, ടൈറ്റാൻ എയർ, വിആർഎൽ എയർ, പിനാക്കിൾ എയർ, ഡോവ് എയർലൈൻസ് എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.


കോവിഡ് -19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ ആദ്യം നിർത്തലാക്കിയത്. തൊട്ടു പിറകെ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നിർത്തി. ആഭ്യന്തര സെക്ട്റിലേക്കുമുള്ള സർവീസുകളും നിർത്തിയോടെ വ്യോമയാന പാതയിൽ വിമാനങ്ങളില്ലാതെയായി. വേനലവധി മുൻനിർത്തിയുളള തിരക്കിനിടയിലാണ് കോവിഡ് പ്രതിസന്ധി വിമാനക്കമ്പനികൾക്കു കോടികളുടെ നഷ്ടം വരുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.