മുൾമുനയിലായി കാസർഗോഡ്
മുൾമുനയിലായി കാസർഗോഡ്
Saturday, March 28, 2020 12:52 AM IST
കാസര്‍ഗോഡ്: രണ്ടു ദിവസത്തെ ആശ്വാസത്തിനൊടുവില്‍ ഒറ്റ ദിവസം 34 പേരുടെ പരിശോധനാഫലം പോസിറ്റീവായി വന്നതോടെ കാസര്‍ഗോഡ് വീണ്ടും അതീവ ജാഗ്രതയുടെ മുള്‍മുനയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ 179 പേരുടെ സാമ്പിള്‍ അയച്ചതില്‍ മുപ്പതു ശതമാനത്തോളം പോസിറ്റീവാകാനിടയുണ്ടെന്നു ഡോക്ടര്‍മാര്‍ തന്നെ വിലയിരുത്തിയിരുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഏറെക്കുറെ വ്യക്തമായിരുന്നതിനാല്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ആളുകളെല്ലാം തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നിരവധി പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളതിനാല്‍ രോഗത്തിന്‍റെ വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇനി ഇതുവരെ ചെയ്തതിന്‍റെ നാലിരട്ടിയെങ്കിലും അധ്വാനമാണു വേണ്ടിവരിക.

കർണാടക അതിർത്തിറോഡുകൾ മണ്ണിട്ടു വിലക്കുകവരെ ചെയ്തതോടെ മംഗളൂരുവിലെ ആശുപത്രികളുടെ യാതൊരു സേവനവും ലഭ്യമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള മുന്നൊരുക്കമെന്ന നിലയില്‍ കാസര്‍ഗോട്ടും കാഞ്ഞങ്ങാട്ടുമുള്ള പ്രധാന സര്‍ക്കാര്‍ ആശുപത്രികളിൽ ജാഗ്രത വർധിപ്പിക്കുകയും ഏതാനും സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

രോഗഭീതി പരന്ന ആദ്യനാളുകളില്‍ത്തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന ആവശ്യം പരിഗണിച്ചുകൊണ്ടു ജില്ലയില്‍ ഏകദേശം പണിപൂര്‍ത്തിയായിരിക്കുന്ന മെഡിക്കല്‍ കോളജ് അടിയന്തരമായി പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ അടിയന്തര രോഗനിര്‍ണയത്തിനും പ്രാഥമിക ചികിത്സയ്ക്കുമുള്ള സംവിധാനമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിലും കോളജുകളിലും ഒഴിഞ്ഞുകിടന്ന കെട്ടിടങ്ങളിലുമായി ജില്ലയിലുടനീളം താല്കാലിക ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്.


രോഗഭീതി നിറഞ്ഞുനില്ക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങളെ വെല്ലുവിളിക്കാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി നിയന്ത്രണങ്ങള്‍ ലംഘിക്കാനും ചിലർ കാട്ടിയ പ്രവണത കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറഞ്ഞിട്ടുണ്ട്. കാര്യങ്ങളുടെ ഗൗരവം താഴേക്കിടയില്‍ വരെ എത്തിത്തുടങ്ങിയതിന്‍റെ സൂചനയായാണ് ഇതിനെ അധികൃതരും കണക്കാക്കുന്നത്.

എന്നിരുന്നാലും ഇപ്പോഴും കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ ഉള്‍പ്രദേശങ്ങളില്‍ പലരും രോഗത്തിന്‍റെ വ്യാപ്തിയും ഭീകരതയും സംബന്ധിച്ചു തീര്‍ത്തും അജ്ഞരാണെന്നു ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. തല്പരകക്ഷികള്‍ തെറ്റായ പ്രചാരണങ്ങളിലൂടെ ഇവരെ വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ട്. പോലീസിനെ ഭയന്നു റോഡിലിറങ്ങുന്നതു കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും സാഹോദര്യത്തിന്‍റെ പേരുപറഞ്ഞു ഭക്ഷണ സാധനങ്ങളുള്‍പ്പെടെ പങ്കുവയ്ക്കുന്നതും ഇപ്പോഴും നടക്കുന്നതായാണു സൂചന. ബോധവത്കരണം താഴെത്തട്ടിലെത്തണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം താഴേക്കിടയിലെ ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ-മത സംഘടനകളുടെയും സജീവ പങ്കാളിത്തംകൂടി ഉറപ്പാക്കേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.