കുട്ടനാട്ടിലെ കൊയ്ത്തിനും സംഭരണത്തിനും പ്രത്യേക പ്രോട്ടോകോൾ
കുട്ടനാട്ടിലെ കൊയ്ത്തിനും  സംഭരണത്തിനും പ്രത്യേക പ്രോട്ടോകോൾ
Friday, March 27, 2020 1:03 AM IST
ആലപ്പുഴ: കുട്ടനാട് മേഖലയിലെ നെല്ലുകൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ തീരുമാനം. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. നെല്ലിന്‍റെ വിളവെടുപ്പും സംഭരണവും അവശ്യസേവനങ്ങളായി തീരുമാനിച്ച മന്ത്രിസഭാ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും യോഗത്തിൽ പങ്കെടുത്തു. നെല്ലുകൊയ്ത്ത്, സംഭരണ നടപടികൾ തടസമില്ലാതെ തുടരും. എത്രയും വേഗം കൊയ്ത്ത് പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. നെല്ലുസംഭരണത്തിനു നിയോഗിക്കപ്പെടുന്ന കയറ്റിറക്ക് തൊഴിലാളികൾക്കും ലോറി ഡ്രൈവർമാർക്കും കൊയ്ത്തുയന്ത്രത്തിന്‍റെ ഡ്രൈവർമാർക്കും ബാധകമായ പ്രത്യേക പ്രോട്ടോകോൾ പോലീസിന്‍റെ സഹകരണത്തോടുകൂടി ജില്ലാ കളക്ടർ തയാറാക്കി നൽകും.

കൊയ്ത്തുയന്ത്രങ്ങളുടെ എണ്ണത്തിൽ കുറവു വരാതെ സഹകരിക്കാമെന്നു കരാറുകാർ ഉറപ്പുനല്കിയിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ യോഗത്തിൽ പറഞ്ഞു. ലോറിയുടെയും ഡ്രൈവർമാരുടെയും അപര്യാപ്തതയ്ക്കു പരിഹാരം കാണാനും തീരുമാനമെടുത്തിട്ടുണ്ട്. ഏതെങ്കിലും മില്ലുടമകൾക്കു ലോറിയുടെ അപര്യാപ്തത ഉണ്ടായാൽ അതു കളക്ടറെ അറിയിക്കാനും പരിഹരിക്കാനും നിർദേശം നൽകി. മില്ലുടമകൾ നെല്ലു സംഭരിക്കുന്നതിന് ഏതെങ്കിലും വിധത്തിൽ താമസം നേരിട്ടാൽ നിലവിൽ കൊയ്ത്തു കഴിഞ്ഞ നെല്ല് സംഭരിച്ച് സർക്കാർ കണ്ടെത്തുന്ന ഗോഡൗണുകളിലേക്ക് മാറ്റും. കർഷകന് ഒരു തരത്തിലുള്ള സാന്പത്തികനഷ്ടവും ഉണ്ടാകില്ലെന്നും യോഗത്തിൽ മന്ത്രിമാർ അറിയിച്ചു.

ഫെബ്രുവരി അഞ്ചിന് ജില്ലയിലെ കൊയ്ത്ത് ആരംഭിച്ചുവെന്നും പകുതിയോളം പാടങ്ങളിലെ കൊയ്ത്ത് പൂർത്തിയാക്കി സംഭരണം നടത്തിയിട്ടുണ്ടെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. മില്ലുടമകൾ നെല്ല് ഏറ്റെടുക്കാൻ തയാറാണെന്നു യോഗത്തിൽ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് നെല്ലുസംഭരണം സുഗമമായ നിലയിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.


ഈ യോഗത്തിലെ തീരുമാനങ്ങൾ മൂന്നു ജില്ലകൾക്കും ബാധകമായിരിക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ കളക്ടർമാർ യോഗ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഉത്തരവാദിത്തം നിർവഹിക്കാനും യോഗത്തിൽ തീരുമാനമായി. നിലവിൽ കൊയ്ത്തു കഴിഞ്ഞുള്ള കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെല്ല് പത്തുദിവസത്തിനകം സംഭരിച്ചു നീക്കും. ഏപ്രിൽ മാസത്തോടെ 80 ശതമാനം നെല്ലും സംഭരിക്കും. മേയ് 15ഓടെ സംഭരണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കൃഷിമന്ത്രി അറിയിച്ചു.

ലോറികളിൽ ലോഡ് കൊണ്ടുവരുന്പോഴും കൊയ്ത്തുയന്ത്രം നീക്കുന്പോഴും ഡ്രൈവർമാർക്കും തൊഴിലാളികൾക്കും പാസ് നൽകും. ഇതിന്‍റെ മേൽനോട്ടം ജില്ല ഭരണകൂടം പോലീസുമായി ചേർന്ന് നിർവഹിക്കും. ഇവരെ വഴിയിൽ തടയാതിരിക്കാനുള്ള പ്രത്യേക നിർദേശം പോലീസിനു നൽകിയിട്ടുണ്ട്. ലോറികളിൽ നെല്ല് സംഭരണം എന്ന് ബോർഡ് വയ്ക്കാനും നിർദേശിച്ചു. നെല്ല് ഗോഡൗണിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ഹാൾ, ഓഡിറ്റോറിയം എന്നിവ കണ്ടുവയ്ക്കുന്നതിന് കളക്ടർക്കു നിർദേശവും നൽകിയിട്ടുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറുമായും സംസാരിച്ചിരുന്നു. കോവിഡിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളും വേനൽമഴയും മൂലം കൊയ്ത്തും സംഭരണവും തടസപ്പെട്ടിരിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ അദ്ദേഹം ഇരുവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഇരുവരും കഴിഞ്ഞദിവസം ഉറപ്പും നല്കിയിരുന്നു. ഇന്നലെ നടന്ന യോഗത്തിനു ശേഷവും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മാർ പെരുന്തോട്ടവുമായി സംസാരിക്കുകയും എടുത്ത നടപടികളക്കുറിച്ച് അറിയിക്കുകയും ചെയ്തു. അതിനു നന്ദി പറഞ്ഞ ആർച്ച്ബിഷപ്, നെല്ല് സംഭരണത്തിന് ആവശ്യമെങ്കിൽ താത്കാലികമായി പള്ളിവക കെട്ടിടങ്ങൾ വിട്ടുനൽകാമെന്നും മന്ത്രിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.