കളിയരങ്ങിൽ ഉത്സവമേളം
കളിയരങ്ങിൽ ഉത്സവമേളം
Saturday, February 29, 2020 2:46 AM IST
തൊടുപുഴ: കളിയരങ്ങിന്‍റെ രണ്ടു ദിവസം പിന്നിട്ടപ്പോൾ എംജി യൂണിവേഴ്സിറ്റി കലോത്സവ നഗരി ഉത്സവ ലഹരിയിൽ. എന്നാൽ, എട്ടു വേദികളിലും മത്സരങ്ങൾ തുടങ്ങുന്നതിലെ കാലതാമസം പതിവു പോലെ തുടർന്നു. പ്രധാന വേദികളിലെല്ലാംതന്നെ മത്സരങ്ങൾ രണ്ടു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. ഇതോടെ പുലർച്ചെയോളം മത്സരങ്ങൾ നീളുമെന്ന കാര്യം ഉറപ്പായി. വേദികളെ സന്പന്നമാക്കി കാണികളും നിറഞ്ഞു. പക്ഷേ, പലേടത്തും സദസ് കാണികളാൽ സന്പുഷ്ടമായിരുന്നെങ്കിലും പലരുടെയും പ്രകടനം ആസ്വാദകരെ നിരാശരാക്കി.

മോണോ ആക്ടിലും പ്രസംഗത്തിലും ആവർത്തന വിരസത സദസിനെ മുഷിപ്പിച്ചു. എന്നാൽ, പുതുമയും കാലികമായ വിഷയവും അവതരണ മികവുമായെത്തി അപൂർവം ചിലർ തിളങ്ങുകയും ചെയ്തു. വേദി നാലിൽ നടന്ന ലളിതഗാനം ആസ്വാദകരവും മനോഹരവും സംഗീതാത്മകവുമായിരുന്നു. വേദി രണ്ടിൽ നടന്ന ഓട്ടൻതുള്ളലും നിലവാരം നിലനിർത്തി.

തീപ്പൊരി പാറിയ പ്രസംഗം

കലോത്സവത്തിലെ പ്രസംഗവേദിയിൽ മുഴങ്ങിക്കേട്ടതു പൗരത്വ നിയമം മുതൽ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന കലാപം വരെ. രാഷ്‌ട്ര നിർമാണത്തിൽ യുവാക്കളുടെ പങ്ക് എന്നതായിരുന്നു മലയാളം പ്രസംഗ വിഷയം. യുവാക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്നു പല മത്സരാർഥികളും ചൂണ്ടിക്കാട്ടി.

സിഎഎയും എൻആർസിയും രാജ്യത്തിന്‍റെ തുല്യനീതിയെ ചോദ്യം ചെയ്യുന്നുവെന്നും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനെതിരേയുമുള്ള രോഷം പ്രസംഗങ്ങളിൽ നിറഞ്ഞുനിന്നു. പ്രസംഗ മത്സരവേദിയിൽ മത്സരാർഥികളുടെ മൊബൈൽ ഫോണിനു വിലക്കേർപ്പെടുത്തിയിരുന്നു.

സാധാരണ പ്രസംഗ മത്സരത്തിനുള്ള വിഷയം 10 മിനിറ്റ് മുന്പാണ് നൽകുക. മുൻ വർഷങ്ങളിൽ വിഷയം ലഭിച്ചാൽ മത്സരാർഥികൾ ഫോണിലൂടെ രക്ഷിതാക്കളെയും അധ്യാപകരെയും വിളിച്ചു പ്രസംഗത്തിനു വേണ്ട വിവരങ്ങൾ ശേഖരിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ മത്സരത്തിനു മുന്പ് എല്ലാവരുടെയും ഫോണ്‍ വാങ്ങിവച്ചത്. പ്രസംഗ മത്സരത്തിൽ 81 പേരാണ് പങ്കെടുത്തത്.

ബോറടിപ്പിച്ചു കൊല്ലരുതേ...

കാണികളെ ഏറെ ആകർഷിക്കാറുള്ള മോണോ ആക്ട് മത്സരം ആവർത്തന വിരസതകൊണ്ട് കൊല്ലാക്കൊലയായി. ഒരേ വിഷയമാണ് പലരും അവതരിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്‍റെ കാലത്തിനു മുന്പ് നില നിന്നിരുന്ന ജാതി വ്യവസ്ഥയെ സംബന്ധിച്ചുള്ള ഭാവാഭിനയവുമായി ഒട്ടേറെ പേർ വേദിയിലെത്തി.

മേൽജാതിക്കാരുടെ ഇരയാകുന്ന പെണ്‍കുട്ടിയുടെ ഭാവങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പത്തിലേറെപ്പേർ ഇതേ വിഷയം അവതരിപ്പിച്ചതാണ് വിരസതയ്ക്കിടയാക്കിയത്. എന്നാൽ, കേരളത്തിൽ സമീപ കാലത്തു നടന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളുമായി എത്തിയ പ്രകടനങ്ങൾ വേറിട്ടതായി. പ്രളയ കാലത്തു നടന്ന ഉരുൾ പൊട്ടലിൽ പിതാവിനോടു ചേർന്നുറങ്ങിയ കുട്ടികൾ ഉൾപ്പെടെ ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനകൾ, എൻഡോസൾഫാൻ ഇരകളുടെയും വിദ്യാർഥി രാഷ്‌ട്രീയത്തിന്‍റെയും പേരിൽ ജീവൻ നഷ്ടപ്പെട്ട അഭിമന്യുവിന്‍റെയും അമ്മമാരുടെയും നൊന്പരങ്ങൾ വേദിയിലെത്തിച്ച മത്സരാർഥികൾ കൈെയടി നേടി. കാമുകനൊത്തു ജീവിക്കാൻ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയുടെ ക്രൂരതയും ആസ്വാദകരെ ആകർഷിച്ചു.

കേട്ടതിന്‍റെ ഭംഗി

അകക്കണ്ണിന്‍റെ കാഴ്ചയിലാണ് അശ്വതി ശ്രീനിവാസൻ മോണോ ആക്ട് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. കേൾവിയുടെ ലോകത്തുനിന്നുള്ള അറിവുകളുടെ വെളിച്ചത്തിലാണ് അശ്വതി കലോത്സവ വേദിയിലെത്തുന്നത്.

വിദ്യാർഥികളുടെ മരണങ്ങൾക്കിടയാക്കിയ ബോട്ടപകടങ്ങളായിരുന്നു മോണോ ആക്ടിലെ വിഷയം. തട്ടേക്കാട്, കുമരകം, തേക്കടി, ചാലിയാർ എന്നീ ബോട്ടപകടങ്ങളിൽ മക്കളെ ഉൾപ്പെടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നൊന്പരമാണ് അശ്വതി അവതരിപ്പിച്ചത്.

ജന്മനാ പൂർണ കാഴ്ചശക്തിയുണ്ടായിരുന്ന അശ്വതിക്കു പിന്നീടു കാഴ്ച മങ്ങുകയായിരുന്നു. തൊടുപുഴ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. കണ്ണൂർ സ്വദേശി ദീപക്കുമായി ഒരു മാസം മുൻപായിരുന്നു വിവാഹം. കോലാനി പാറയിൽ ശ്രീനിവാസന്‍റെയും അനിതയുടെയും മകളാണ്.

അനാമിക വിജയം രണ്ടാം വർഷം

ബാലി വിജയത്തിന്‍റെ കഥ അരങ്ങിലെത്തിച്ച് അനാമിക രവി ഓട്ടൻതുള്ളലിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതെത്തി. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാണ് അനാമിക. സ്കൂൾ തലത്തിൽ നൃത്തയിനങ്ങളിൽ ആഭിമുഖ്യം പുലർത്തിയെങ്കിലും പിന്നീട് ഓട്ടൻ തുള്ളലിൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. ഈ വർഷം ഓട്ടൻ തുള്ളലിനു പുറമെ കഥകളിയിലും കഥക് നൃത്തത്തിലും നങ്ങ്യാർകൂത്തിലും അനാമിക മത്സരിക്കുന്നുണ്ട്. കലാമണ്ഡലം പ്രഭാകരനാണ് ഓട്ടൻ തുള്ളൽ അഭ്യസിപ്പിക്കുന്നത്. ഇടപ്പള്ളി തട്ടായത്തു ബാല നിവാസിൽ ടി.ജി. രവികുമാറിന്‍റെയും ലേഖയുടെയും മകളാണ് അനാമിക. സഹോദരൻ അവിനാശ്.

തുള്ളൽ വേദിയിൽ കണ്ണീർത്തുള്ളി!

ഓട്ടൻതുള്ളൽ വേദിയിൽ മത്സരാർഥിയുടെ കണ്ണീരും വീണു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഉണ്ണിമായയാണ് ഫലം പ്രഖ്യാപിച്ചപ്പോൾ കരഞ്ഞുകൊണ്ടു വേദിയിലെത്തി പ്രതിഷേധിച്ചത്. ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും എ ഗ്രേഡ് വിധികർത്താക്കൾ നൽകി. എന്നാൽ, ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഒന്നിനെങ്കിലും താൻ അർഹയായിരുന്നെന്നാണ് ഉണ്ണിമായ ചൂണ്ടിക്കാട്ടിയത്. മൂന്നു വർഷമായി മത്സരിക്കുന്ന തനിക്കു കഴിഞ്ഞ രണ്ടു വർഷവും ഒന്നാം സ്ഥാനം ലഭിച്ചിരുന്നെന്നും ഇത്തവണയുണ്ടായ പിഴവ് വിധികർത്താക്കൾ ചൂണ്ടിക്കാട്ടണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടു. പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാൻ സംഘാടകർ നിർദേശിച്ചു. തുടർന്ന് അപ്പീൽ നൽകുമെന്ന് അറിയിച്ച് ഉണ്ണിമായ വേദി വിട്ടു.


ആകെ ചൂടായ കലോത്സവം

വലയ്ക്കുന്ന ചൂടായിരുന്നു ഇന്നലെ കലോൽസവ നഗരിയിൽ. 38 ഡിഗ്രി സെൽഷസ് ആയിരുന്നു ഇന്നലെ തൊടുപുഴയിൽ ചൂടു രേഖപ്പെടുത്തിയത്. ഇതിന്‍റെ ആഘാതം കലോത്സവ വേദികളിലും പ്രതിഫലിച്ചു. മൈതാനത്തു തയാറാക്കിയിരുന്ന പ്രധാന വേദികളിൽ എല്ലാം തന്നെ മത്സരാർഥികളും കാണികളും ചൂടുകൊണ്ടു വലഞ്ഞു. നൃത്തയിനങ്ങൾ നടക്കുന്ന ആർട്സ് കോളജിലെ വേദി മൂന്നിലായിരുന്നു ചൂടിന്‍റെ കാഠിന്യം ഏറെ. കോളജ് കെട്ടിടത്തിന്‍റെ മുകൾനിലയിലെ ഷീറ്റിട്ട മേൽക്കൂരയുള്ള ഓഡിറ്റോറിയത്തിലായിരുന്നു ഭരതനാട്യ മത്സരങ്ങൾ. ഇവിടെ ശരിക്കും ചുട്ടുപൊള്ളുകയായിരുന്നു.

തിരുവാതിരയിൽ ന്യൂമാന്‍റെ ജൈത്രയാത്ര

തിരുവാതിരയിൽ ന്യൂമാൻ കോളജിന്‍റെ ജൈത്രയാത്ര. കഴിഞ്ഞ വർഷം കോട്ടയത്തുനടന്ന കലോത്സവത്തിലും കോളജിനായിരുന്നു ഒന്നാം സ്ഥാനം. തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടിയതു കോളജിന് അഭിമാനമായി. കഴിഞ്ഞ വർഷത്തെ മത്സരാർഥികളിൽ ചിലർ ഇത്തവണത്തെ ടീമിലുമുണ്ട്. നളചരിതത്തിൽ നിന്നുള്ള കഥകളി പദത്തിനനുസരിച്ചു ചുവടുവച്ചാണ് 14 അംഗടീം വേദിയിലെത്തിയത്. പണ്ടപ്പിള്ളി നാരായണീയം ഇ.എൻ. മോഹൻമാഷാണ് കഴിഞ്ഞ രണ്ടു വർഷമായി ടീമിന്‍റെ പരിശീലകൻ.

ഓ വൈറസ്, വൈറസ്

സമകാലീന വിഷയം പ്രമേയമായപ്പോൾ കാർട്ടൂണ്‍ മത്സരം കസറി. പെരുന്പിള്ളിച്ചിറ അൽ-അസ്ഹർ കോളജിൽ നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിലെ കാർട്ടൂണ്‍ മത്സരത്തിന്‍റെ വിഷയം വൈറസ് എന്നതായിരുന്നു. ലോകത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ മുതൽ കൊറോണ വരെയുള്ള വൈറസുകളുടെ കടന്നാക്രമണം മൂലം നട്ടം തിരിയുന്ന മനുഷ്യന്‍റെ ദൈന്യതയിലേക്കു വിരൽ ചൂണ്ടുന്ന വരകളായിരുന്നു കാർട്ടൂണിൽ നിറഞ്ഞത്.

ചൈനയിലെ വുഹാനായിരുന്നു പലരുടെയും വരയുടെ കേന്ദ്രബിന്ദു. എവിടെയൊളിക്കും എന്ന അടിക്കുറിപ്പോടെ കോറിയിട്ട വരകളുമുണ്ടായിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെ കൊറോണ ബാധയ്ക്കിടെ നിസംഗരായി ആഡംബരക്കാറിൽ പാഞ്ഞുപോകുന്ന വിവിധ രാജ്യങ്ങളിലെ മന്ത്രിമാർക്കെതിരേ കുറിക്കുകൊള്ളുന്ന കാർട്ടൂണുകളും ഉണ്ടായിരുന്നു. 108 മത്സരാർഥികൾ കാർട്ടൂണിൽ മാറ്റുരച്ചു.

കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെ...

മഹാകവി കുമാരനാശാന്‍റെ കരുണമുതൽ മുരുകൻ കാട്ടാക്കടയുടെ തിരികെയാത്ര വരെയുള്ള കാവ്യശകലങ്ങൾ ആലപിച്ച കവിതാ പാരായണം ഹൃദ്യമായി. പി. ഭാസ്കരന്‍റെ ഓർക്കുക വല്ലപ്പോഴും, വൈലോപ്പിള്ളിയുടെ അമ്മമലയാളം, ഏഴാച്ചേരി രാമചന്ദ്രന്‍റെ നീലി എന്നിവയും കവിതാപാരായണത്തിനു വിദ്യാർഥികൾ തെരഞ്ഞെടുത്തു. ഒഎൻവി കുറുപ്പിന്‍റെയും വയലാറിന്‍റെയും കവിതകളും പലരും ആലപിച്ചു. 102 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഡോ. കെ.പി.ഗോപിനാഥൻ, മലപ്പട്ടം ഗംഗാധരൻ, ഒ.എം. മധുസൂദനൻ എന്നിരായിരുന്നു വിധികർത്താക്കൾ.

പൊടിപൂരം...

എംജി കലോത്സവം നടന്ന അൽ-അസ്ഹർ കോളജിലെ സ്റ്റേജ് ഒന്ന് പൊടിപൂരമായി. മോണോ ആക്ട്, മിമിക്രി, സ്കിറ്റ് എന്നീ മത്സരങ്ങളാണ് ഈ വേദിയിൽ അരങ്ങേറിയത്. കനത്ത ചൂടിനൊപ്പം ഇവിടെ പൊടിക്കാറ്റ് മൂലം കാണികളായെത്തിയവർ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടി. ഗ്രൗണ്ടിലെ പൊടിശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ലീഡ് ചെയ്യുന്നത് അപ്പീൽ!

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ രണ്ടാംദിനം അപ്പീൽ പ്രളയം. വൈകുന്നേരം വരെ നടന്ന മത്സരഫലങ്ങൾ പുറത്തു വന്നപ്പോൾ നാലു വേദികളിലെ വിധി നിർണയം ചോദ്യം ചെയ്യപ്പെട്ടു. നാലിനങ്ങളിലെ ഒൻപത് അപ്പീലുകളാണ് വന്നത്. ഇതോടെ ഫലം തടഞ്ഞുവച്ചു. അതിനാൽ രണ്ടാം ദിവസവും പോയിന്‍റ് നിലവാരം കണക്കാക്കാനായില്ല. കലോത്സവത്തിന്‍റെ അവസാന ദിനത്തിൽ മാത്രമാകും അപ്പീലുകൾ പരിഗണിക്കുകയെന്നു സംഘാടകർ പറഞ്ഞു.

അരങ്ങിൽ ഇന്ന്

സ്റ്റേജ് 1 (സ്കൂൾ ഗ്രൗണ്ട്)
രാവിലെ ഒൻപതിന്: നാടോടി നൃത്തം (സിംഗിൾ)
രാത്രി ഏഴിന്: മാർഗം കളി
സ്റ്റേജ് 2 (എൻജി. കോളജ് ഗ്രൗണ്ട്)
രാവിലെ ഒൻപതിന്: കോൽകളി
രണ്ടിന്: ദഫ്മുട്ട്
രാത്രി ഏഴിന്: മറ്റ് ശാസ്ത്രീയ നൃത്ത രൂപങ്ങൾ
സ്റ്റേജ് 3 (ആർട്സ് കോളജ്്)
രാവിലെ എട്ടിന്: സുഷിരവാദ്യങ്ങൾ(പൗരസ്ത്യം)
1.30ന്: താളവാദ്യങ്ങൾ (പൗരസ്ത്യം)
രാത്രി 8.30ന്: തന്ത്രിവാദ്യങ്ങൾ (പൗരസ്ത്യം)
സ്റ്റേജ് 4 (എൻജി. കോളജ് സെമിനാർ ഹാൾ)
രാവിലെ ഒൻപതിന്:ലളിത ഗാനം
നാലിന്: അക്ഷരോത്സവം
ആറിന്: കാവ്യകേളി
സ്റ്റേജ് 5 (ലോ കോളേജ് രണ്ടാം നില)
രാവിലെ ഒൻപതിന്: കഥാപ്രസംഗം
സ്റ്റേജ് 6 (ആർട്സ് കോളജ് സെമിനാർ ഹാൾ)
രാവിലെ ഒൻപതിന്: പദ്യം ചൊല്ലൽ (ഇംഗ്ലീഷ്)
5.30ന് പ്രസംഗം (ഇംഗ്ലീഷ്)
സ്റ്റേജ് 7 (ബിഡിഎസ് കോളജ് സെമിനാർ ഹാൾ)
രാവിലെ ഒൻപതിന്: ഫോട്ടോ ഗ്രാഫി മൽസരം
ഒൻപതിന്: ചെറുകഥാ രചന (മലയാളം)
10.30ന് ഉപന്യാസ രചന (മലയാളം)
12ന് കവിതാ രചന (മലയാളം)
സ്റ്റേജ് 8 (സ്കൂൾ ഓഡിറ്റോറിയം)
രാവിലെ ഒൻപതിന് ഉപന്യാസ രചന (ഹിന്ദി)
10.30ന് ചെറുകഥാ രചന (ഹിന്ദി)
12ന്: കവിതാ രചന (ഹിന്ദി)
1.30ന് ക്ലേ മോഡലിംഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.