തോക്കും പുകയും പിടികൂടും ’ജ്യോതി’യുടെ വിദ്യക്ക് ഗൂഗിൾ അംഗീകാരം
തോക്കും പുകയും പിടികൂടും ’ജ്യോതി’യുടെ  വിദ്യക്ക് ഗൂഗിൾ അംഗീകാരം
Friday, February 28, 2020 11:52 PM IST
തൃശൂർ: തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വരികയോ പുകവലിക്കുകയോ ചെയ്താൽ കാമറയിൽ ഒപ്പിയെടുത്തു മുന്നറിയിപ്പുതരുന്ന വിദ്യക്കു ഗൂഗിളിന്‍റെ അംഗീകാരം. ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ വികസിപ്പിച്ച സാങ്കേതികവിദ്യക്കാണ് ഗൂഗിളിന്‍റെ അംഗീകാരം ലഭിച്ചത്.

ഗൂഗിൾ എക്സ്പ്ലോർ മെഷീൻ ലേണിംഗ് ബൂട്ട് ക്യാമ്പ് എന്ന പേരിൽ ഹൈദരാബാദിലെ ഗൂഗിൾ ആസ്ഥാനത്തു നടത്തിയ പരിപാടിയിലാണ് ജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളുടെ മോഡൽ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ വിവിധ ഐഐടികളിൽനിന്നും എൻജിനിയറിംഗ് കോളജുകളിൽനിന്നുമായി 130 എൻട്രികളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇവയിൽനിന്നു തെരഞ്ഞെടുത്ത 20 മോഡലുകളിലാണ് ജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ച വിദ്യ ഇടംനേടിയത്. കേരളത്തിൽനിന്ന് ജ്യോതി എൻജിനിയറിംഗ് കോളജിന്‍റെ മോഡൽ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഏതെങ്കിലും തരത്തിൽ പുകയുയർന്നാൽ മുന്നറിയിപ്പു നൽകുന്ന കംപ്യൂട്ടർ സംവിധാനമാണ് ജ്യോതിയിലെ സി.പി. ജോസഫ് ജോയൽ, ശ്രീരാഗ് ആർ. നന്ദൻ, മനീഷ് മനോജ്, എം. റാഷി എന്നിവർ വികസിപ്പിച്ചെടുത്തത്. അസിസ്റ്റന്‍റ് പ്രഫസർ ഡോ. കെ. വിനീതിന്‍റെ മാർഗനിർദേശ പ്രകാരമാണ് ഇതു തയാറാക്കിയത്. കത്തി, വടിവാൾ, തോക്ക് തുടങ്ങിയ മാരകായുധങ്ങളുമായി ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കിൽ മുന്നറിയിപ്പു നൽകാനും ഇതേ ‘അൽഗോരിതം’ പ്രയോജനപ്പെടുത്താം. പുകവലിക്കുകയോ ആയുധങ്ങളുമായി പോകുകയോ ചെയ്യുന്നവരുടെ വീഡിയോയും ഫോട്ടോയും സഹിതം സംവിധാനം റിപ്പോർട്ടുചെയ്യും.


സാങ്കേതികവിദ്യ സജ്ജമാക്കുന്നതു നിരീക്ഷിക്കാൻ ഗൂഗിളിന്‍റെ വിദഗ്ധ എൻജിനിയർ ഒരു മാസത്തോളം സന്നിഹിതനായിരുന്നു. ജ്യോതിയിലെ വിദ്യാർഥികൾ ഹൈദരാബാദിൽ അവതരിപ്പിച്ച പ്രോഗ്രാം കൂടുതൽ മെച്ചപ്പെടുത്താൻ ഗൂഗിൾ വിദഗ്ധർ ഏതാനും നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഗൂഗിൾ ആസ്ഥാനത്തു തങ്ങളുടെ വിദ്യ അവതരിപ്പിക്കാൻ അവസരം ലഭിച്ചതുതന്നെ ഭാഗ്യമാണെന്നു വിദ്യാർഥികൾ പറഞ്ഞു. അവിടേക്കുള്ള വിദ്യാർഥികളുടെ വിമാനയാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളെല്ലാം ഗൂഗിളാണു വഹിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.