സിബിഎസ്ഇ വിദ്യാർഥികളുടെ പരീക്ഷ: അനുകൂല നിലപാടെടുക്കാൻ സർക്കാരിന് ആകുമോയെന്നു ഹൈക്കോടതി
സിബിഎസ്ഇ വിദ്യാർഥികളുടെ പരീക്ഷ: അനുകൂല നിലപാടെടുക്കാൻ സർക്കാരിന് ആകുമോയെന്നു ഹൈക്കോടതി
Friday, February 28, 2020 1:02 AM IST
കൊച്ചി: അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്കൂളിൽ പഠിച്ചതിനെത്തുടർന്നു പരീക്ഷയെഴുതാനാവാതെ പോയ 34 വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ എഴുതിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് അനുകൂല നിലപാടെടുക്കാനാവുമോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കുട്ടികളുടെ ഭാവി പന്താടിയ സിബിഎസ്ഇ അധികൃതരുടെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നടപടികളുമായി ബന്ധപ്പെട്ട് സിബിഎസ്ഇ വിശദമായി സത്യവാങ്മൂലം നൽകാനും ഹൈക്കോടതി നിർദേശിച്ചു.

സ്കൂളിന്‍റെ അംഗീകാരവുമായി ബന്ധപ്പെട്ട് തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ മാനേജ്മെന്‍റ് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതേ സ്കൂളിൽ സിബിഎസ്ഇ സിലബസ് പഠിച്ച വിദ്യാർഥികൾക്കാണ് സിബിഎസ്ഇയുടെ അംഗീകാരമില്ലാത്തതിനാൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ പോയത്.

പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിൽ സിബിഎസ്ഇ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റീസ് എസ്.വി. ഭാട്ടിയുടെ വിമർശനം. സിബിഎസ്ഇ തിരുവനന്തപുരം റീജണൽ ഓഫീസർ സച്ചിൻ ഠാക്കൂർ കോടതി നിർദേശ പ്രകാരം നേരിട്ടു ഹാജരായിരുന്നു.

ഹർജി പരിഗണിക്കവേ അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരേ സിബിഎസ്ഇ ഒരു നടപടിയും സ്വീകരിക്കാത്തതെന്താണെന്നു കോടതി ചോദിച്ചു. തോന്നിയപോലെ നാടു മുഴുവൻ സ്കൂളുകൾ അനുവദിച്ചശേഷം ഒരു അന്വേഷണവും ഉത്തരവാദിത്തവും സിബിഎസ്ഇയിൽനിന്ന് ഉണ്ടാവുന്നില്ല. അല്പമെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്നെങ്കിൽ ഇത്രയും കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥയുണ്ടാകുമായിരുന്നില്ല.


തോപ്പുംപടി അരൂജാസ് സ്കൂളിലെ കുട്ടികളെ ആറു വർഷമായി പെരുന്പാവൂരിലെ ഒരു സ്കൂൾ വഴിയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. സിബിഎസ്ഇ ഓഫീസർമാരുടെ അറിവോടെയായിരുന്നോ ഇതെന്നു കോടതി ചോദിച്ചു. അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികളെ എങ്ങനെയാണ് അംഗീകാരമുള്ള സ്കൂൾ വഴി പരീക്ഷ എഴുതിക്കുന്നത്. അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഹാജരാക്കിയ ഫയൽ പോലും സംശയകരമാണ്. ലക്ഷക്കണക്കിനു കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന കാര്യമാണിത്. ചെറിയ വീഴ്ചപോലും അംഗീകരിക്കാനാകില്ല. അതിനാൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സിബിഎസ്ഇ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.

ഹർജി പരിഗണിക്കവേ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷ എഴുതാൻ ഈ കുട്ടികൾക്ക് താത്പര്യമുണ്ടാകില്ലെന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ, ഈ ഘട്ടത്തിൽ അക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും തീരുമാനിക്കട്ടെയെന്നും ഇവർക്ക് എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള അവസരം തുറന്നിടണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് അരൂജാസ് സ്കൂളിലെ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ എഴുതിക്കുന്ന കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

സമാനമായ മറ്റൊരു വിധിയും കോടതി ചൂണ്ടിക്കാട്ടി. ഹർജി മാർച്ച് നാലിന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം സിബിഎസ്ഇ റീജണൽ ഓഫീസർ ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഹാജരാകണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഓഫീസർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.