ഫെലോഷിപ് തുക മുടങ്ങി; ഗവേഷകർ പ്രതിസന്ധിയില്‍
Friday, February 28, 2020 12:24 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെഎസ്‌സിടി ) ഫെലോഷിപ്പില്‍ ഗവേഷണം നടത്തുന്ന ഗവേഷകര്‍ക്ക് ഫെലോഷിപ്പ് തുക വിതരണം ചെയ്യുന്നില്ലെന്ന ആരോപണം. ഒന്നര വര്‍ഷത്തോളമായി 250 ലധികം വിദ്യാര്‍ഥികള്‍ക്കാണ് തുക വിതരണം മുടങ്ങിയിരിക്കുന്നത്.

എല്ലാ രേഖകളും യഥാസമയം നല്‍കിയിട്ടും ഫെലോഷിപ് ലഭിക്കാത്തതു മൂലം പലരുടെയും ഗവേഷണം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഗവേഷകര്‍ പറഞ്ഞു. പഠനത്തിനാവശ്യമായ രാസവസ്തക്കളും സാമഗ്രികളും വാങ്ങാന്‍ വന്‍തുകയാണ് വേണ്ടിവരുന്നത്. ഫെലോഷിപ് തുക ലഭിക്കാത്തതുമൂലം പലരും സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു.


മൂന്നു വര്‍ഷത്തേക്കുള്ള ഫെലോഷിപ് സ്‌കീമില്‍ ആദ്യ രണ്ടു വര്‍ഷക്കാലം പ്രതിമാസം ഫെലോഷിപ് 22000 രൂപയും വാടക ഇനത്തില്‍ ( എച്ച്ആര്‍എ ) 2200 രൂപയുമാണു ലഭിക്കേണ്ടത്. വാര്‍ഷിക കണ്ടിജന്‍സി ആയി 20000 രൂപയും കിട്ടണം . മൂന്നാം വര്‍ഷം ഫെലോഷിപ് 25000 രൂപയും എച്ച്ആര്‍എ 2500 രൂപയുമാണു ലഭിക്കേണ്ടത്. ഫണ്ട് വിതരണം നടക്കാതായതോടെ കെഎസ്‌സിഎസ്ടി തിരുവനന്തപുരം ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നു വന്ന ഫണ്ടില്‍ നിന്ന് 24 പേര്‍ക്ക് ഫെലോഷിപ്പ് നല്‍കിയതായും ബാക്കിയുള്ളവര്‍ക്ക് വിതരണത്തിന് ഫണ്ട് കിട്ടിയിട്ടില്ലെന്നുമുള്ള വിവരമാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.