സ്വകാര്യ നിലയങ്ങളുമായി കെഎസ്ഇബിയുടെ കരാർ അംഗീകരിക്കാനാകില്ലെന്നു റെഗുലേറ്ററി കമ്മീഷൻ
സ്വകാര്യ നിലയങ്ങളുമായി കെഎസ്ഇബിയുടെ കരാർ അംഗീകരിക്കാനാകില്ലെന്നു റെഗുലേറ്ററി കമ്മീഷൻ
Thursday, February 27, 2020 12:48 AM IST
തിരുവനന്തപുരം: സ്വകാര്യ നിലയങ്ങളുമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ഉണ്ടാക്കിയ കരാർ അംഗീകരിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ വീണ്ടും വ്യക്തമാക്കി. ചട്ടം ലംഘിച്ച് കരാറുണ്ടാക്കിയതിന്‍റെ പേരിലാണ് അംഗീകാരം വീണ്ടും നിഷേധിച്ചത്. ബോർഡിന് വർഷം 22.38 കോടിരൂപ നഷ്ടമുണ്ടാക്കുന്നതാണ് ഈ കരാർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചാലേ ഈ ചെലവ് അനുവദിക്കൂവെന്നും കമ്മീഷൻ വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 2013-14 ൽ രണ്ടുഘട്ടങ്ങളായാണ് വിവിധ കന്പനികളുമായി 845 മെഗാവാട്ട് വൈദ്യുതിക്കുള്ള ദീർഘകാല കരാർ കെഎസ്ഇബി ഒപ്പുവച്ചത്. എന്നാൽ, രണ്ടാംഘട്ടത്തിലെ കന്പനികളുമായി ആദ്യഘട്ടത്തിലെ ടെൻഡറിൽ അംഗീകരിച്ചതിനെക്കാൾ കൂടുതൽ വിലയ്ക്കാണ് കരാർ ഒപ്പുവെച്ചത്. വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾക്ക് വിരുദ്ധമായിരുന്നു അത്. അതിനാൽ കമ്മീഷൻ അത് അംഗീകരിച്ചിരുന്നില്ല.

ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ്( 100 മെഗാവാട്ട്), ജാബുവ പവർ ലിമിറ്റഡ് (100 മെഗാവാട്ട്), ജിൻഡാൽ പവർ ലിമിറ്റഡ്(15 മെഗാവാട്ട്) എന്നീ കന്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് കരാറായത്.

ഈ വർഷത്തിലെ ആദ്യമാസം സർചാർജിനായി അപേക്ഷിച്ചപ്പോൾ ബോർഡ് ഈ കരാർ പ്രകാരമുള്ള തുകയും അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആദ്യം കരാർ അംഗീകരിക്കട്ടേയെന്ന നിലപാടാണ് റെഗുലേറ്ററി കമ്മീഷൻ സ്വീകരിച്ചത്. കരാർ അംഗീകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.