ഇന്ത്യ സ്കിൽസ് കേരള മേളയിൽ സ്വർണത്തിളക്കവുമായി ഫിസാറ്റ്
ഇന്ത്യ സ്കിൽസ്  കേരള മേളയിൽ   സ്വർണത്തിളക്കവുമായി ഫിസാറ്റ്
Thursday, February 27, 2020 12:07 AM IST
അങ്കമാലി: ഇന്ത്യ സ്കിൽസ് കേരള പതിപ്പിൽ സ്വർണത്തിളക്കവുമായി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ്. ഒരു ലക്ഷം രൂപയും സ്വർണമെഡലും നേടിയാണ് ഫിസാറ്റിലെ മിടുക്കൻമാർ സാങ്കേതിക മേഖലയിലെ തങ്ങളുടെ മികവിന് അംഗീകാരം നേടിയെടുത്തത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി അജയ് ബേബിയും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി കെ.എസ്. വിഷ്ണുവുമാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. മേളയിൽ മൊബൈൽ റോബോട്ടിക് എന്ന വിഭാഗത്തിൽ റോബോട്ടിക് കൈ വികസിപ്പിച്ചെടുത്തതിനാണ് ഈ അംഗീകാരം. അധ്യാപകരായ ജിബി വർഗീസ്, ടോം ആന്‍റോ എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത് .


സംസ്ഥാന വ്യവസായ പരിശീലന വകുപ്പും സംസ്ഥാന സ്കിൽ ഡെവലപ്മെന്‍റ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മൂന്ന് ഘട്ടം കടന്നാണ് ഇവർ സംസ്ഥാന ജേതാക്കളായത്. ജില്ലാ തലത്തിലും സോണൽ തലത്തിലും വിജയിച്ചവരെയാണ് സംസ്ഥാന തലത്തിൽ മത്സരിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകൾ, ഐടിഐ , എൻജിനീയറിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു മത്സരിച്ച മുന്നൂറിലേറെ ടീമുകളിൽ നിന്നാണ് ഇവർ ഒന്നാമത് എത്തിയത്. ഒരു മുറിയിലെ സാധനങ്ങൾ ഓരോന്നും റോബോട്ടിക് കൈയിലൂടെ സ്കാൻ ചെയ്തതിനു ശേഷം ഏതാണോ ലക്ഷ്യം വയ്ക്കുന്നത് അതു കണ്ടെത്തി നശിപ്പിക്കുന്നതിന് സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.