ഭിഷക് രത്ന അവാർഡ് ഡോ. ജോസ് ടി. പൈകടയ്ക്ക്
ഭിഷക് രത്ന അവാർഡ്  ഡോ. ജോസ് ടി. പൈകടയ്ക്ക്
Sunday, February 23, 2020 12:17 AM IST
കോട്ടയം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎംഎഐ) ഭിഷക് രത്ന അവാർഡ് ഡോ. ജോസ് ടി. പൈകട യ്ക്കു(തൃശൂർ) ലഭിച്ചു. വലപ്പാട് ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ്. സംസ്കൃത പണ്ഡിതനും ആയുർവേദ വൈദ്യനുമായിരുന്ന തോമസ് പൈകടയുടെയും അധ്യാപികയായിരുന്ന അന്നമ്മയുടെയും മകനാണ്. തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയുർവേദ ആശുപത്രിയിൽനിന്ന് എംഡി കരസ്ഥമാക്കി. ഭാരതീയ ചികിത്സാ വകുപ്പിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്നു.

പഴക്കമുള്ള സന്ധിരോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കുമാണ് പ്രധാന ചികിത്സ. 18 വർഷമായി 200ലധികം ഹൗസ് സർജന്മാർക്കു വൈദഗ്ധ്യം നൽകിവരുന്ന ഇദ്ദേഹം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രോഗ്രാമുകളിൽ ക്ലാസുകൾക്കു നേതൃത്വം നൽകുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: ഡോ. മേരി (തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി) മക്കൾ: പ്രസൂണ്‌ (എംടെക് വിദ്യാർഥി).


എഎംഎഐയുടെ ആര്യ ഒൗഷധി മിഷ്ക് പ്രവീണ്‍ അവാർഡ് ഡോ. പി.കെ. ലതിക (ആലുവ), ലെജൻഡ് ഫാർമസ്യൂട്ടിക്കൽ ഭിഷക് പ്രതിഭ അവാർഡ് ഡോ. കെ.വി. ശ്യാംലാൽ (കൊടുങ്ങല്ലൂർ), ഡോ. എൻ.വി.കെ. വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരണ്‍ അവാർഡ് ഡോ. സിജിൻ എം പൊന്നാനി, മാധ്യമ അവാർഡ് ദിലീപ് വി. കുമാർ (സീനിയർ റിപ്പോർട്ടർ ന്യു ഇന്ത്യൻ എക്സ്പ്രക്സ് തിരുവനന്തപുരം) എന്നി വർക്കു ലഭിച്ചു. ആയുർവേദ കോളജ് മാഗസിന് ഒന്നാംസ്ഥാനം ഗവണ്‍മെന്‍റ് ആയുർവേദ കോളജ് തിരുവനന്തപുരത്തിനും രണ്ടാം സ്ഥാനം വിവിഎസ്വി ആയുർവേദ കോളജ് കോട്ടയ്ക്കലിനും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.