‘തിര’യിളക്കം;കൂടുതൽ പോലീസുകാർ കുടുങ്ങും
‘തിര’യിളക്കം;കൂടുതൽ പോലീസുകാർ കുടുങ്ങും
Saturday, February 22, 2020 12:52 AM IST
തിരുവനന്തപുരം: പോലീസിൽനിന്നു വിവിധ കാലഘട്ടങ്ങളിലായി വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഉത്തരവാദികളായ കൂടുതൽ പേരെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഉത്തരവാദികളാണെന്നു പ്രാഥമിക പരിശോധനയിൽ ബോധ്യമായ ഏതാനും പേർക്കു മൊഴിയെടുക്കാൻ ഹാജരാകണമെന്നു നിർദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇതിൽ ചുമതലയുള്ള കാലയളവിൽ വെടിയുണ്ട നഷ്ടമാകാൻ ഇടവരുത്തിയവരെന്നു ബോധ്യമാകുന്നപക്ഷം ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണു സൂചന.

വിവിധ ജില്ലകളിലെ പോലീസിനും സായുധ സേനകൾക്കും കൈമാറിയ വെടിയുണ്ടകളുടെയും കേരള പോലീസ് വാങ്ങിയ വെടിയുണ്ടകളുടെയും കണക്കു നൽകാൻ ചീഫ് പോലീസ് സ്റ്റോറിനും നിർദേശം നൽകിയിട്ടുണ്ട്. വെടിയുണ്ട കാണാതായ സംഭവത്തിൽ പേരൂർക്കട പോലീസ് നേരത്തേ പ്രതിചേർത്ത 11 പേരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തു.

പോലീസ് ചീഫ് സ്റ്റോർ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ വിവിധ പോലീസ് ജില്ലകൾക്ക് നൽകിയ വെടിയുണ്ടകളുടെ വിവരങ്ങളും അതാത് ജില്ലകളിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചവയുടെ കണക്കും ഉൾപ്പെടെ താരതമ്യം നടത്തും. വെടിയുണ്ടകളിൽ കുറവു വന്നത് എപ്പോഴാണെന്നു കണ്ടെത്തി ആ സമയത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വെടിയുണ്ട പോയ വഴി കണ്ടെത്തുകയാണു ക്രൈംബ്രാഞ്ച് ശ്രമം. കഴിഞ്ഞ ദിവസം എസ്എപി ക്യാന്പിൽ നിന്നു കണ്ടെടുത്ത എംബ്ലം വെടിയുണ്ടയുടെ കവറുകൾ ഉരുക്കി നിർമിച്ചതാണോയെന്ന് അറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെടിയുണ്ട കവറുകൾ ഉരുക്കി തന്നെയാണ് എംബ്ലം നിർമിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംഘം കരുതുന്നത്. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം അതുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യംചെയ്യും. ആവശ്യമെന്നു കണ്ടാൽ അറസ്റ്റുമുണ്ടാകും. എസ്എപി ക്യാന്പിൽ നിന്നു പിടിച്ചെടുത്ത ഡമ്മി കാട്രിജിനെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.


സിഎജി റിപ്പോർട്ടിൽ വെടിയുണ്ടകൾ കാണാതായെന്നും കൃത്രിമ കാട്രിജുകൾ ഉപയോഗിച്ചുവെന്നുമുള്ള പരാമർശം വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഉൗർജിതമാക്കിയത്. കഴിഞ്ഞ വർഷം തന്നെ ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നുവെങ്കിലും അന്വേഷണ പുരോഗതിയുണ്ടായിരുന്നില്ല. 16,000-ത്തോളം വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണു ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.