വാഹനം മോഷ്ടിച്ചു കടത്ത്; തീവ്രവാദ സംഘാംഗം പിടിയിൽ
വാഹനം മോഷ്ടിച്ചു കടത്ത്;  തീവ്രവാദ സംഘാംഗം പിടിയിൽ
Saturday, February 22, 2020 12:17 AM IST
കോട്ടയം: നിരവധി വാഹനങ്ങൾ മോഷ്‌ടിച്ചു തമിഴ്നാട്ടിലേക്കു കടത്തിയ നിരോധിത അൽ ഉമ്മ തീവ്രവാദ സംഘാംഗം പിടിയിൽ. കോയന്പത്തൂർ ഉക്കടം ടിപ്പുനഗർ കോളനിയിൽ മുഹമ്മദ് റഫീക്കി (ഭായി റഫീക്, തെറാപ്പ് റഫീക്- 56)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.

1998 ഫെബ്രുവരി 14നു 60 പേർ കൊല്ലപ്പെട്ട കോയന്പത്തൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയും നിരോധിത അൽ ഉമ്മ തീവ്രവാദ സംഘടനാ പ്രവർത്തകനുമായിരുന്നു മുഹമ്മദ് റഫീഖ്. കേസിൽ ഇയാളുടെ സഹോദരനും അൽ ഉമ്മ കമാൻഡറുമായ മുജീർ ശിക്ഷാകാലയളവിൽ ജയിലിൽ മരിച്ചിരുന്നു.

സ്ഫോടനം നടത്താനായി കൊണ്ടുവന്ന ബോംബ് കോയന്പത്തൂർ ഉക്കടത്തുള്ള മുഹമ്മദ് റഫീക്കിന്‍റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ കേസിൽ ജയിലിൽ പോയ റഫീക്, 2007 - 2008 കാലയളവിലാണു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

തുടർന്ന് വാടാനപ്പള്ളി സ്വദേശി ഇല്യാസ്, ആലുവ സ്വദേശി നിഷാദ്, പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്‍റുമാർ മുഖേന കുറെ വർഷങ്ങൾക്കകം നൂറിലേറെ കാറുകളാണു വിധ്വംസക പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി തമിഴ്നാട്ടിലേക്കു കടത്തിയതെന്നു പോലീസ് പറയുന്നു.

വർഷങ്ങളായി കേരള പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. മോഷണം നടത്തുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ചാലുടൻ എൻജിൻ നന്പരും ചേസ് നന്പരും മാറ്റിയ ശേഷം പൊളിച്ചു മറ്റു സ്ഥലങ്ങളിലേക്കു കടത്തുകയായിരുന്നു പതിവെന്നു പോലീസ് പറഞ്ഞു.

ഇന്നോവ, എർട്ടിഗ, മറ്റ് എസ്‌യുവികൾ തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണു തമിഴ്നാട്ടിലേക്കു കടത്തിയത്. കോട്ടയത്തുനിന്നു റിട്ട. എസ്ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ടു കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്‍റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു പാലക്കാടും കോയന്പത്തൂരും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കോയന്പത്തൂർ ഉക്കടത്തെ താമസസ്ഥലത്തുനിന്ന് ഇയാളെ പിടികൂടിയത്.

മുഹമ്മദ് റഫീക്കിന്‍റെ അനുയായികൾ തടിച്ചുകൂടിയെങ്കിലും സാഹസികമായി പോലീസ് സംഘം വാഹനം ഓടിച്ചു പ്രതിയുമായി കേരളത്തിലേക്കു പോരുകയായിരുന്നു.

കോട്ടയത്തുനിന്ന് റിട്ടയേഡ് എസ്ഐയുടെ കാർ മോഷ്‌ടിച്ച കേസിൽ തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയംപറന്പിൽ വീട്ടിൽ കെ.എ. നിഷാദ് (37) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, എഎസ്ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ജെ. സജീവ്, ഡി. സുദീപ്, കെ.ആർ. ബൈജു, വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.