അപകടത്തിൽപെട്ടവരുടെ പ്രതികരണങ്ങൾ
അപകടത്തിൽപെട്ടവരുടെ പ്രതികരണങ്ങൾ
Friday, February 21, 2020 12:46 AM IST
വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. ആകെ മരവിപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്നു പെട്ടെന്നു മനസിലായില്ല. തൊട്ടടുത്തുണ്ടായിരുന്ന ആളെ കാണാനുണ്ടായിരുന്നില്ല. ഞാൻ ബസിന്‍റെ ആദ്യത്തെ സീറ്റിലായിരുന്നു. ഡ്രൈവറുടെ സീറ്റും അതിനു പിൻഭാഗവും പൂർണമായും തകർന്നിരിക്കുന്നതു കണ്ടു. ബസ് അപകടത്തിൽപെട്ടുവെന്നു മനസിലായി.

ഞാനിരുന്നതിന്‍റെ മറുവശത്താണ് ലോറി വന്നിടിച്ചത്. അല്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ബസിൽനിന്ന് ചിലരെല്ലാം പുറത്തിറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും പതിയെ പുറത്തിറങ്ങി. അപ്പോൾ സമയം വെളുപ്പിന് മൂന്നേമുക്കാലായിരുന്നു. നല്ല വേദനയുണ്ടായിരുന്നുവെങ്കിലും പുറത്തിറങ്ങി.

ബസിനു വെളിയിൽ റോഡിൽ പലരും പരിക്കേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. രക്തം ഒഴുകുന്ന നിലയിലും അല്ലാതെയും. ഏറെ വൈകാതെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
എന്തു ചെയ്യണമെന്നറിയാതെയിരിക്കുമ്പോൾ ഒരു ആംബുലൻസ് വന്നു. ചെറിയ ആ ആംബുലൻസിൽ ഞാനുൾപ്പെടെ നാലുപേരെ കയറ്റി. അതിൽ ഒരു സ്ത്രീക്കു ബോധമുണ്ടായിരുന്നില്ല. അവരുടെ ശരീരത്തിൽനിന്നു രക്തം വാർന്നുപൊയ്ക്കൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ഉടൻ എന്‍റെ എക്സ് റേ എടുത്തു. അരമണിക്കൂറിനുശേഷം ഡോക്ടർമാർ എന്നോടു കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചു.

ഇതിനിടെ വീട്ടിലേക്കു വിളിച്ച് അപകടവിവരമറിയിച്ചു. പേടിക്കാനൊന്നുമില്ലെന്നും വീട്ടുകാരോടു പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള തിരുപ്പൂരിലെ എന്‍റെ സുഹൃത്തിനെയും വിളിച്ചു വിവരം പറഞ്ഞു. അവരെത്തി എന്നെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നു മനസിലായി. ദൈവത്തോടു നന്ദി പറയുന്നു.

ആകെ മരവിപ്പായിരുന്നു : ശ്രീലക്ഷ്മി മേനോൻ (തൃശൂർ അമലനഗർ സ്വദേശിനി)


ഇടിയുടെ ആഘാതത്തിൽ സീറ്റിൽനിന്നു തെറിച്ചുപോയിരുന്നു. കണ്ണു തുറന്നുനോക്കുമ്പോൾ ഒന്നും തെളിഞ്ഞുകാണാത്ത സ്ഥിതി. ആകെയൊരു മഞ്ഞളിപ്പ്. പിന്നെ പതിയെ കാഴ്ചകൾ തെളിഞ്ഞു. മുന്നിൽ ആളുകൾ മേലേക്കുമേലെ വീണു കിടക്കുന്നു. ചിലരുടെ മുകളിൽ സീറ്റുകൾ മറിഞ്ഞുകിടക്കുന്നു.

എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ പുറത്ത് ഒരു ട്രക്കിൽ വന്നവർ വലിയ ഇരുമ്പുപൈപ്പുകൊണ്ട് ബസിന്‍റെ വിൻഡോഗ്ലാസ് അടിച്ചുതകർത്താണ് ഞങ്ങൾക്കു പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. ഞങ്ങൾക്കൊപ്പം ബസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഇടിയുടെ ആഘാതത്തിൽ ബസിൽനിന്നു പുറത്തേക്കു തെറിച്ച് റോഡിൽ തലയടിച്ചുവീണ് രക്തം വാർന്നു നിലവിളിക്കുന്ന കാഴ്ച കണ്ടു. എന്‍റെ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്നയാളുടെ കാലിൽനിന്നു മാംസം അടർന്നുപോയിരുന്നു.

ചില്ലു തകർത്ത വിൻഡോയിലൂടെ പുറത്തു കടന്നപ്പോൾ റോഡിലാകെ രക്തം തളംകെട്ടിക്കിടക്കുകയാണ്. പരിക്കേറ്റവർ വാവിട്ടുകരയുന്നു. അപ്പോഴേക്കും വന്ന ആംബുലൻസിൽ റോഡിൽ തലയടിച്ചു വീണ ആ പെണ്‍കുട്ടിയെയും മറ്റുള്ളവരെയും കയറ്റി ഞങ്ങൾ തിരിപ്പൂരിലെ സ്വകാര്യ ആശുപത്രിയായ രേവതിയിലേക്കു പോയി. അവിടെയെത്തിയപ്പോഴേക്കും ആ പെണ്‍കുട്ടിയുടെ ഓർമ നഷ്ടപ്പെട്ടിരുന്നു. എവിടെനിന്നാണ് വരുന്നതെന്നുപോലും പറയാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആ പെണ്‍കുട്ടി മാറി. അവരെ ഉടനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയി.

എന്‍റെ പരിക്കുകൾ ഗുരുതരമല്ല. വിവരമറിഞ്ഞ് നാട്ടിൽനിന്നു ബന്ധുക്കൾ എത്തിയിട്ടുണ്ട്. മരണത്തെ മുന്നിൽകാണുകയെന്നു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത് അനുഭവിച്ചറിഞ്ഞു - രാമചന്ദ്രൻ ദീപികയോടു പറഞ്ഞു.

ഇരിങ്ങാലക്കുട ക്ഷേത്രത്തിനു സമീപത്താണ് രാമചന്ദ്രന്‍റെ വീട്. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാമചന്ദ്രൻ മകളുടെ പിറന്നാൾ ആഘോഷത്തിനാണ് ബംഗളൂരുവിൽനിന്നു പുറപ്പെട്ടത്. 24-നാണ് പിറന്നാളെങ്കിലും നേരത്തെ അവധിയെടുത്തു പുറപ്പെടുകയായിരുന്നു. നിസാര പരിക്കുകളുമായി നാട്ടിലേക്കു തിരിക്കുമ്പോൾ പുതിയ ജന്മം കിട്ടിയ ആശ്വാസത്തിലാണ് രാമചന്ദ്രൻ.


സീറ്റിൽനിന്നു തെറിച്ചുപോയി: രാമചന്ദ്രൻ (ഇരിങ്ങാലക്കുട സ്വദേശി)



പൂണ്ടിയിലെ ആശുപത്രിക്കിടക്കയില്‍ കിടന്നു ദൈവത്തോടു നന്ദി പറയുകയാണ് എറണാകുളം ഇടക്കൊച്ചി നസീമ മന്‍സിലില്‍ റസീം സേഠ് എന്ന നാല്‍പതുകാരന്‍. ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു മടങ്ങാനായി ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയപ്പോള്‍ ഒരു സീറ്റ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 40-ാം സീറ്റ്. ആ സീറ്റ് തനിക്ക് ജീവന്‍ തിരികെ നല്‍കിയതിന്‍റെ ആശ്വാസത്തിലാണ് റസീം ഇപ്പോള്‍. എറണാകുളം കലൂരിലെ ആര്‍ട്ട് ഇന്‍റീരിയര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണു റസീം. കമ്പനി ആവശ്യവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ബംഗളൂരുവിലേക്കു പോയത്.

""കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ സീറ്റ് നമ്പര്‍ 40 ആയിരുന്നു എന്‍റേത്. ഏറ്റവും പുറകിലെ സീറ്റിന്‍റെ തൊട്ടു മുന്നിലേതായിരുന്നു എന്‍റെ ഇരിപ്പിടം. ബസിലെ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്നൊന്നും മനസിലായില്ല. കാലില്‍ നല്ല വേദന ഉണ്ടായി. ബസിന്‍റെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തിറക്കിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിന്ന്...''- റസീമിന്‍റെ വാക്കുകള്‍ മുറിഞ്ഞു.

""ഞാന്‍ മടിവാളയില്‍നിന്നാണ് ബസില്‍ കയറിയത്. ബുധനാഴ്ച രാത്രി 8.30 നു എത്തേണ്ട ബസ് മടിവാളയില്‍ എത്തിയപ്പോള്‍ 9.15 ആയി. യാത്രക്കാരെല്ലാവരും നല്ല ഉറക്കത്തിലും ആയിരുന്നു. ആശുപത്രിയില്‍ എത്തിയശേഷമാണ് എനിക്ക് ഓര്‍മ വന്നത്. എന്‍റെ വലതുകാലില്‍ ഒടിവുണ്ട്. ചെറുതായി ശരീരവേദനയും ഉണ്ടായിരുന്നു.''- മുന്നില്‍ കണ്ട അപകടത്തിന്‍റെ ഭീതി വിട്ടുമാറാതെ റസീം പറഞ്ഞു.

ജീവന്‍ തിരിച്ചു നല്‍കിയ ആ സീറ്റ് : റസീം സേഠ് (ഇടക്കൊച്ചി)



അവിനാശി അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അങ്കമാലി സ്വദേശി അജയ് സന്തോഷിന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്പോൾ നെഞ്ചിനുള്ളിൽ ഇപ്പോഴും ഒരു നടുക്കമാണ്. ഇടതുഭാഗത്തെ പിൻസീറ്റിലായിരുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. അല്ലായിരുന്നുവെങ്കിൽ .........ഭയം നിഴലിച്ച നിറകണ്ണുകളുമായി അജയ് പറഞ്ഞു.

അപ്രതീക്ഷിതമായുണ്ടായ ഇടിയുടെ ശബ്ദവും ആഘാതവും മൂലം ഞെട്ടിയുണർന്നപ്പോൾ കാൽ എടുക്കാനാവാതെ കന്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മടിയിലും ചുമലിലുമായി ആളുകൾ കിടക്കുന്നു. ഒട്ടേറെ പേർ നിലത്തുവീണു കിടക്കുന്നു. ബസിന്‍റെ ചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആരൊക്കെയൊ ചേർന്ന് ഓരോരുത്തരേയും ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇടതുകാലിനും ചെവിയുടെ താഴെയും നെറ്റിക്കും ചുണ്ടിനുമാണ് പരിക്കുള്ളത്. തിരുപ്പൂരിലെ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് റെയിൽവേ സ്റ്റേഷനിലേക്കു പോയത്.

നാട്ടിലെത്തിയ അജയ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി. വിദേശത്തുള്ള അച്ഛൻ സന്തോഷിന് അജയ് വീഡിയോ കോൾ ചെയ്തു. ബംഗളൂരു ദാസറഹള്ളി സപ്തഗിരി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് അജയ്.

നടുക്കം വിട്ടുമാറാതെഅജയ് സന്തോഷ് (അങ്കമാലി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.