സിഎജി റിപ്പോർട്ട്: അന്വേഷണം വേണ്ടെന്നു വിജിലൻസ്
Thursday, February 20, 2020 12:54 AM IST
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പോലീസിലെ ക്രമക്കേടുകളേക്കുറിച്ച് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് വിജിലൻസ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് കോടതിയിൽ നിലപാട് അറിയിച്ചത്.

ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ കണ്ടെത്തലുകൾ പരിശോധിക്കേണ്ട ബാധ്യത നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്. നിയമപ്രകാരം നിയമസഭാസമിതി പരിശോധിക്കേണ്ട കാര്യമായതിനാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചു.

അഴിമതി നടന്നു എന്നു പറയേണ്ടത് സർക്കാരാണ്. കാലഘട്ടത്തിന് അനുയോജ്യമായി മാറ്റങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽ നടപ്പാക്കണമെങ്കിൽ നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കേണ്ടി വരും. ഇത് അഴിമതി ആണെന്നു കണക്കാക്കിയാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനു പോലും പ്രവർത്തിക്കാൻ കഴിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം ഒന്പതിനു കേസ് വീണ്ടും പരിഗണിക്കും.


സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അഡീഷണൽ ഡിജിപി ( നവീകരണം ), ഉപകരണങ്ങൾ വാങ്ങാൻ ബെഹ്റ ചുമതലപ്പെടുത്തിയ സാങ്കേതിക സമിതി അംഗങ്ങൾ, ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫിനാൻസ് കോർപറേഷൻ, പാനസോണിക് ഇന്ത്യ കന്പനി, ന്യൂഡൽഹി ആസ്ഥാനമായ എൽഎടി കന്പനി, കെൽട്രോണ്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്. പോലീസ് നവീകരണത്തിന്‍റെ മറവിൽ ടെൻഡർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ കന്പനികൾക്ക് 151.41 കോടി രൂപയുടെ സാന്പത്തിക നേട്ടമുണ്ടാക്കി സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നാണു പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.