കോട്ടയം: എസ്സി-എസ്ടി സംവരണ പ്രശ്നത്തിൽ ദളിത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 23നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കേരള ഹർത്താൽ നടത്തും. അഖിലേന്ത്യാ ഹർത്താലിന്റെ ഭാഗമായാണു കേരളത്തിലും ഹർത്താൽ നടത്തുന്നതെന്ന് എം. ഗീതാനന്ദൻ, കെ. അംബുജാക്ഷൻ, സുധാ വിജയൻ, ഐ.ആർ. സദാനന്ദൻ, സജി കൊല്ലം തുടങ്ങിയവർ അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ സംവരണം നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്കു ബാധ്യതയില്ലെന്നും പ്രമോഷനിൽ സംവരണം മൗലികാവകാശമല്ലെന്നുമുള്ള സുപ്രീംകോടതി വിധി ഭരണഘടനാതത്വങ്ങളുടെ ലംഘനവും പട്ടികജനവിഭാഗങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളുടെ നിഷേധവുമാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഹർത്താലിൽനിന്നു പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പ്, ആംബുലൻസ് സർവീസ്, വിവാഹം എന്നിവയെ ഒഴിവാക്കിയെന്നും ദളിത് സംയുക്ത സമിതി ഭാരവാഹികളായ വി.ആർ. രാജു, എം.ഡി. തോമസ്, സി.പി. അപ്പുക്കുട്ടൻ, ശശികുമാർ, സജി ചേരമൻ, രമേശ് അഞ്ചലശേരി, ജിനമിത്ര എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.