സമീപവാസികളുടെ സ്വകാര്യതയെ ബാധിക്കുംവിധം ഷാപ്പുകള്‍ പാടില്ല
സമീപവാസികളുടെ സ്വകാര്യതയെ  ബാധിക്കുംവിധം ഷാപ്പുകള്‍ പാടില്ല
Tuesday, February 18, 2020 1:09 AM IST
കൊച്ചി: സമീപവാസികളുടെ സ്വകാര്യതയെ ബാധിക്കുമോയെന്നു വിലയിരുത്താതെ പാര്‍പ്പിട മേഖലയില്‍ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുതെന്നു ഹൈക്കോടതി. വീടിനടുത്തുള്ള ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പി സ്വദേശിനി വിലാസിനി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണു സിംഗിള്‍ ബെഞ്ച് തീരുമാനം.

വ്യക്തികളുടെ സ്വകാര്യതയെന്ന അവകാശത്തെയും കുടുംബജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ പാര്‍പ്പിടമേഖലയില്‍ ഷാപ്പുകള്‍ സ്ഥാപിക്കരുതെന്നു കോടതി നിർദേശിച്ചു. ഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനും പുതുക്കി നല്‍കാനും സ്വകാര്യത അവകാശപഠനം നടത്തണം. ഇതിനു വിരുദ്ധമായി ഷാപ്പുകള്‍ അനുവദിക്കുന്നത് ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിലെ വീഴ്ചയായി കണക്കാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. മദ്യത്തിന്‍റെ വിലല്പനയും വിതരണവും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ്. ലൈസന്‍സില്ലാതെ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

സമീപവാസികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ഷാപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തി എക്‌സൈസ് കമ്മീഷണര്‍ 2019 നവംബര്‍ 14നു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഷാപ്പിലും പരിസരത്തും വൃത്തിയും ശുചിത്വവും ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. പുറത്തുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ ഷാപ്പിനകം കെട്ടിമറച്ചിരിക്കണം. കള്ള് സൂക്ഷിക്കാന്‍ അടുക്കും ചിട്ടയുമുള്ള സ്ഥലം വേണം. മാലിന്യസംസ്‌കരണത്തിനു സംവിധാനം വേണം. വൃത്തിയുള്ള വാഷ്റൂം ഉറപ്പാക്കണം.


ഷാപ്പിലേക്കു കയറുന്ന വശത്ത് റോഡിനോടു ചേര്‍ന്ന് വാഷ്റൂമുകള്‍ പാടില്ല. ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രത്യേക ലൈസന്‍സ് വേണം തുടങ്ങിയവയാണു സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. സര്‍ക്കുലറിലെ ഇത്തരം നിര്‍ദേശം പാലിച്ചിട്ടില്ലെങ്കില്‍ എക്‌സൈസ് വകുപ്പിന് ഷാപ്പ് ലൈസന്‍സ് റദ്ദാക്കാമെന്നും കോടതി പറഞ്ഞു. ഷാപ്പുകളുടെ നവീകരണത്തിനായി അമിക്കസ് ക്യൂറിമാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും എക്‌സൈസ് വകുപ്പും പരിഗണിക്കണം. ഷാപ്പുകളുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ നല്‍കിയ വ്യക്തിഗത പരാതികള്‍ എക്‌സൈസ് കമ്മീഷണര്‍ രണ്ടു മാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.