പെട്രോൾ പന്പ് ജീവനക്കാരന്‍റെ കൊലപാതകം: പ്രതി പിടിയിൽ
പെട്രോൾ പന്പ്  ജീവനക്കാരന്‍റെ കൊലപാതകം: പ്രതി പിടിയിൽ
Monday, February 17, 2020 11:50 PM IST
പെരുമ്പാവൂർ: ഒക്കൽ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം നടന്നതിന്‍റെ ഒന്നാം വാർഷികത്തിനു തൊട്ടുമുമ്പു പ്രതി പിടിയിൽ. ആസാം നാഗോൺ ജില്ലയിലെ മഹ്‌ബോർ അലി സ്വദേശി പങ്കജ് മണ്ഡൽ (21)നെയാണു പെരുമ്പാവൂർ സിഐ പി.എ. ഫൈസലും സംഘവും പിടികൂടിയത്. പെരുമ്പാവൂർ ഒക്കലിലുള്ള ഐഒസി പെട്രോൾ പമ്പിലെ ജീവനക്കാരനായ ആസം സ്വദേശി മോഹിബുള്ളയെ കൊലപ്പെടുത്തിയ കേസിലാണു പ്രതി പിടിയിലായത്. 2019 ഫെബ്രുവരി 20 നാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തിന് ആഴ്ചകൾക്കു മുമ്പ് പമ്പിൽ ജോലിക്കെത്തിയ ഇരുവർക്കുമായി പമ്പുടമ സമീപത്തെ സ്വകാര്യവ്യക്തിയുടെ മൂന്നുനിലക്കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. കൊലപാതകത്തിനു ശേഷം റൂം പൂട്ടി പ്രതി പങ്കജ് മണ്ഡൽ രക്ഷപ്പെടുകയായിരുന്നു.

അസഹ്യമായ ദുർഗന്ധത്തെത്തുടർന്ന് 2019 ഫെബ്രുവരി 24ന് പോലീസെത്തി റൂം തുറന്നു പരിശോധിച്ചപ്പോഴാണു കൊലപാതകവിവരം പുറംലോകം അറിഞ്ഞത്. സംഭവസമയത്ത് ഇരുവർക്കും മൊബൈൽ ഫോൺ ഇല്ലാതിരുന്നതു പോലീസിന് അന്വേഷണം ദുഷ്കരമാക്കി. പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും മദ്യപാനിയും പണംവച്ചു ചീട്ട് കളിക്കുന്ന സ്വഭാവക്കാരനുമായ പ്രതി പണം തീരുന്ന മുറയ്ക്കു മൊബൈൽ ഫോൺ വിൽക്കുകയായിരുന്നു പതിവ്.


വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട പ്രതി നാട്ടിൽ ആരുമായും അടുപ്പം സൂക്ഷിക്കുകയോ നാട്ടിൽ ആരുമായി ബന്ധപ്പെടുകയോ നാട്ടിൽ പോവുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടു പ്രാവശ്യം ആസാമിലും ഒരു പ്രാവശ്യം അരുണാചൽപ്രദേശിലും അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതി കേരളം വിട്ടു പോയിരുന്നില്ല. കാസർഗോഡ് മുതൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതി ഒരു മാസം മുമ്പ് പെരുമ്പാവൂർ മാറംപിള്ളിയിൽ ജോലിക്ക് എത്തി. സോഷ്യൽ മീഡിയയിൽനിന്നു ലഭിച്ച ചില വിവരങ്ങളാണു പ്രതിയെ പിടികൂടാൻ സഹായകരമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.