ബെഹ്റ തുടർച്ചയായി ആറു കത്തെഴുതി; ഡിജിപിക്കു ചെലവഴിക്കാവുന്ന തുക അഞ്ചു കോടിയാക്കി
ബെഹ്റ തുടർച്ചയായി ആറു കത്തെഴുതി; ഡിജിപിക്കു  ചെലവഴിക്കാവുന്ന തുക അഞ്ചു കോടിയാക്കി
Monday, February 17, 2020 1:24 AM IST
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി സംസ്ഥാന പോലീസ് മേധാവിക്കു ചെലവഴിക്കാവുന്ന തുക ഉയർത്തണമെന്നാവശ്യപ്പെട്ടു ലോക്നാഥ് ബെഹ്റ തുടർച്ചയായി ആറ് കത്തെഴുതി. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് കഴിഞ്ഞ ജനുവരിയിൽ ഡിജിപിക്ക് സ്വന്തമായി കൈകാര്യം ചെയ്യാവുന്ന തുകയുടെ പരിധി രണ്ടു കോടിൽനിന്ന് അഞ്ചു കോടി രൂപയാക്കി ഉയർത്തി ഉത്തരവിറക്കി.

ജനുവരി 18-നാണ് ആഭ്യന്തര വകുപ്പ് ഇ സെക്‌ഷനിൽനിന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സാന്പത്തിക അധികാരം ഉയർത്തി ഉത്തരവിറക്കിയത്. സിഎജി റിപ്പോർട്ട് പുറത്തു വരുന്നതിന് ആഴ്ചകൾക്കു മുൻപായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ ഈ ഉത്തരവ്.

2018 ഏപ്രിൽ 20, ജൂലൈ നാല്, ഒക്ടോബർ 23, 2019 മാർച്ച് രണ്ട്, 2019 ജൂണ്‍ 14, ഓഗസ്റ്റ് ആറ് തീയതികളിലാണ് ഡിജിപി കത്ത് നൽകിയത്. 2013 വരെ കേന്ദ്രഫണ്ട് വിനിയോഗത്തിൽ ഒരു കോടി രൂപ വരെ മാത്രമേ ഡിജിപിക്ക് അനുവദിക്കാൻ ഉത്തരവുണ്ടായിരുന്നുള്ളൂ. 2013 മുതൽ രണ്ടു കോടിയാക്കി. ഇതാണ് അഞ്ചു കോടിയായി ഉയർത്തിയത്.


പോലീസ് നവീകരണ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ ചുമതലയുള്ള എഡിജിപി ഇപ്പോഴും പോലീസ് ആസ്ഥാനത്തുണ്ട്. ഈ എഡിജിപിയാണ് ഇതു സംബന്ധിച്ച ശിപാർശകൾ ഡിജിപിക്കു സമർപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ബെഹ്റ പോലീസ് നവീകരണത്തിന്‍റെ ചുമതലയിലുണ്ടായിരിക്കേ ചില ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ചുമതലയിൽനിന്നൊഴിവാക്കിയതായി അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.