അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി
അലൻ ഷുഹൈബിനെയും താഹ ഫസലിനെയും  സിപിഎം പുറത്താക്കി
Monday, February 17, 2020 1:24 AM IST
തിരുവനന്തപുരം: പന്തീരാങ്കാവിൽ യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎമ്മിൽ നിന്ന് പുറത്താക്കി. ഇരുവരും സിപിഎമ്മിൽ പ്രവർത്തിച്ചതിനൊപ്പം മാവോയിസ്റ്റുകളുമായിരുന്നെന്നും സിപിഎമ്മിൽ നിന്ന് ഒരു മാസം മുൻപ് ഇരുവരേയും പുറത്താക്കിയതായും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സിപിഎമ്മിലെ ഒരംഗത്തിനും ഒരേസമയം രണ്ടു പ്രസ്ഥാനങ്ങളിലായി പ്രവർത്തിക്കാനാകില്ല. അവർ മാവോയിസ്റ്റുകളാണെന്നു കണ്ടെത്തിയതിനാലാണു പുറത്താക്കിയത്. ഇപ്പോൾ സിപിഎമ്മുകാരല്ല. ഇവർ ഉൾക്കൊള്ളുന്ന ഏരിയാകമ്മിറ്റിയാണ് ഇരുവർക്കുമെതിരേ അച്ചടക്ക നടപടിയെടുത്തത്. അതിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. അവർ മാവോയിസത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചില്ലേ? സിപിഎമ്മുകാർക്ക് അങ്ങനെ വിളിക്കാൻ പറ്റുമോ? അതു വ്യക്തമായ തെളിവല്ലേ?ഇരുവരെയും തെറ്റ് തിരുത്തിച്ചു തിരിച്ചുകൊണ്ടുവരുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അത് അവരെ സസ്പെൻഡ് ചെയ്ത സമയത്ത് പറഞ്ഞതാണ് എന്നായിരുന്നു മറുപടി.


പുറത്താക്കൽ നടപടി എപ്പോഴായിരുന്നുവെന്ന് ചോദിച്ചപ്പോൾ ഒരു മാസം മുൻപായിരുന്നെന്നും സംസ്ഥാനസമിതിയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി അത് റിപ്പോർട്ട് ചെയ്തിരുന്നതായും കോടിയേരി പറഞ്ഞു.

കേരള പോലീസ് അന്വേഷിക്കുന്ന കേസ് സംസ്ഥാനസർക്കാരിന്‍റെ അനുവാദമില്ലാതെ എൻഐഎ ഏറ്റെടുത്തത് തെറ്റാണെന്ന് സംസ്ഥാനസമിതി നേരത്തേ പറഞ്ഞിട്ടുള്ളത്. എൻഐഎ ഏറ്റെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.