ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Monday, February 17, 2020 1:21 AM IST
പെരിന്തൽമണ്ണ: ഓഹരിയായി പണം നിക്ഷേപിച്ചാൽ ലാഭവിഹിതവും സ്ഥാപനത്തിൽ ജോലിയും നൽകാമെന്നു വിശ്വസിപ്പിച്ച് 12.85 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് ചോഴിമഠത്തിൽ പാതിരാട്ട് സി.പി. സുഷീജി(സജീർ മുഹമ്മദ്-38)നെയാണ് പെരിന്തൽമണ്ണ എസ്ഐ മൻജിത്ത് ലാൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നെയ്യാറ്റിൻകര എയ്തുകൊണ്ടകാണി അലീഫ് ഭവനിൽ റജീന(27)യും കേസിൽ പ്രതിയാണ്.

കണ്ണൂർ തില്ലേരി സ്വദേശി പി.കെ. ബിജിത്ത്(31) നൽകിയ പരാതിയിലാണ് അറസ്റ്റ്. 12.85 ലക്ഷം രൂപ ബിജിത്തിൽ നിന്നു വാങ്ങിയതായി പരാതിയിൽ പറയുന്നു. പെരിന്തൽമണ്ണ ചെറുകരയിൽ സുഷീജിന്‍റെ നേതൃത്വത്തിൽ ടിബ്സ് ഇന്ത്യ എന്ന സ്ഥാപനം തുടങ്ങിയിരുന്നു. ഓഹരി നിക്ഷേപം നടത്തുന്നവർക്കു ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സ്ഥാപനം തുടങ്ങിയത്. പലരിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ബിജിത്തും പണം നിക്ഷേപിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ജോലിയോ ലാഭവിഹിതമോ നൽകിയില്ല. കൊടുത്ത പണം തിരിച്ചുചോദിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.